കുവൈത്ത് സിറ്റി: ഹൃദയാഘാതം മൂലമുണ്ടാകുന്ന ഏറ്റവും അപകടകരമായ പാർശ്വഫലങ്ങളിലൊന്നായ ‘കാർഡിയോജനിക് ഷോക്ക്’ ഗൾഫ് രാജ്യങ്ങളിൽ വലിയ വെല്ലുവിളി ഉയർത്തുന്നതായി ആരോഗ്യ വിദഗ്ധർ. കുവൈത്തിൽ ആരംഭിച്ച മൂന്നാമത് ‘കാർഡിയാക് ഷോക്ക് കോൺഫറൻസിൽ’ സംസാരിക്കവെ ഗൾഫ് ഹാർട്ട് അസോസിയേഷൻ പ്രസിഡന്റും കുവൈറ്റ് ഹാർട്ട് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ഡോ. മുഹമ്മദ് സുബൈദാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്.ഹൃദയാഘാതത്തെത്തുടർന്ന് ഹൃദയത്തിന് ശരീരത്തിന്റെ ആവശ്യാനുസരണം രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുന്ന അവസ്ഥയാണിത്. ഇത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ജീവന് ഭീഷണിയാവുകയും ചെയ്യുന്നു. ആധുനിക ചികിത്സാ സൗകര്യങ്ങളും സാങ്കേതികവിദ്യയും ലഭ്യമായിട്ടും ഈ അവസ്ഥയിലാകുന്ന രോഗികളിൽ 40 മുതൽ 50 ശതമാനം വരെ ആഗോളതലത്തിൽ മരണം സംഭവിക്കുന്നുണ്ടെന്ന് ഡോ. സുബൈദ് ചൂണ്ടിക്കാട്ടി. കുവൈറ്റ് ഹാർട്ട് അസോസിയേഷന്റെ സമീപകാല പഠനമനുസരിച്ച്, ഒരു വർഷത്തിൽ കുവൈറ്റിൽ 300-ലധികം കാർഡിയാക് ഷോക്ക് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇവയ്‌ക്കൊപ്പം ഹൃദയാഘാതവും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർഭാഗ്യവശാൽ, ഈ കേസുകളിലെ മരണനിരക്ക് ഏകദേശം 50% വരെ എത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങളിലെ കണക്കുകൾ പ്രകാരം തീവ്രമായ ഹൃദയാഘാതം സംഭവിക്കുന്നവരിൽ ഏകദേശം 4 ശതമാനം പേർക്കും കാർഡിയോജനിക് ഷോക്ക് ഉണ്ടാകുന്നു. ഇതിൽ ആശുപത്രികളിൽ വെച്ചുതന്നെ സംഭവിക്കുന്ന മരണനിരക്ക് 45 ശതമാനത്തോളമാണ്. ഇത് ഗുരുതരമായ ഒരു ആരോഗ്യ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ഹൃദയാഘാത രോഗികളിൽ 3 മുതൽ 10 ശതമാനം വരെ ആളുകളെ ഈ അവസ്ഥ ബാധിക്കുന്നുണ്ട്.അന്താരാഷ്ട്ര-മേഖലാ തലത്തിലുള്ള വിദഗ്ധർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ കാർഡിയോജനിക് ഷോക്ക് നേരിടുന്നതിനുള്ള പുതിയ ചികിത്സാ രീതികളെക്കുറിച്ചും സാങ്കേതികവിദ്യകളെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.
ഹൃദയാഘാതത്തിന് പിന്നാലെയെത്തുന്ന കാർഡിയോജനിക് ഷോക്ക്; കുവൈത്തിൽ മരണനിരക്ക് 50% വരെ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



