കുവൈറ്റ് സിറ്റി: ദേശീയ അവധി ദിനങ്ങളോടനുബന്ധിച്ച് പതാക ഉയർത്തുമ്പോൾ പാലിക്കേണ്ട കൃത്യമായ ചട്ടങ്ങളെക്കുറിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി വിശദമായ മാർഗ്ഗരേഖ പുറത്തിറക്കി. ദേശീയ പതാകയുടെ അന്തസ്സും പ്രതീകാത്മകതയും കാത്തുസൂക്ഷിക്കുന്നതിനാണ് ഈ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതെന്ന് മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് സന്ദാൻ വ്യക്തമാക്കി.
പതാക ഉയർത്തുമ്പോൾ പാലിക്കേണ്ട രീതികൾനിറങ്ങളുടെ ക്രമം: പതാക കെട്ടുമ്പോൾ കറുപ്പ് നിറം കൊടിമരത്തോട് ചേർന്നിരിക്കണം. മുകളിൽ പച്ചയും നടുവിൽ വെള്ളയും താഴെ ചുവപ്പും എന്ന ക്രമത്തിലായിരിക്കണം പതാകയുടെ നിറങ്ങൾ.ഉയർത്തുന്ന രീതി: പതാക വേഗത്തിൽ ഉയർത്തുകയും വളരെ പതുക്കെ താഴ്ത്തുകയും വേണം.ശുചിത്വം: പതാക എപ്പോഴും വൃത്തിയുള്ളതും കേടുപാടുകൾ ഇല്ലാത്തതുമായിരിക്കണം.ഒഴിവാക്കേണ്ട നിയമലംഘനങ്ങൾപതാക തലതിരിച്ചോ കീറിയ നിലയിലോ ഉയർത്താൻ പാടില്ല.
പതാകയിൽ എന്തെങ്കിലും എഴുതുന്നതോ ചിത്രങ്ങൾ വരയ്ക്കുന്നതോ നിരോധിച്ചിട്ടുണ്ട്.പതാക നിലത്ത് സ്പർശിക്കാൻ അനുവദിക്കരുത്.സ്വകാര്യ കെട്ടിടങ്ങളിൽ പതാക തുടർച്ചയായി പ്രദർശിപ്പിക്കാൻ പാടില്ല (ദേശീയ ആഘോഷ വേളകളിൽ മാത്രം അനുവദനീയം). പരസ്യങ്ങൾക്കോ വ്യാപാര മുദ്രകൾക്കോ വേണ്ടി പതാക ഉപയോഗിക്കുന്നത് കുറ്റകരമാണ്.ദേശീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പതാകയോടുള്ള ആദരവ് പ്രകടിപ്പിക്കാനും എല്ലാവരും ഈ നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.


