കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് വീണ ഷ്രാപ്നൽ സംബന്ധിച്ച് 16 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ സംഘർഷം ആരംഭിച്ചതിനുശേഷമുള്ള മൊത്തം റിപ്പോർട്ടുകളുടെ എണ്ണം 372 ആയി.അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ച് ആകാശ ചിത്രീകരണം നടത്തുന്നത് സുരക്ഷാ-സൈനിക ഏജൻസികളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതാണെന്ന് മാധ്യമ ബ്രീഫിംഗിൽ മന്ത്രാലയ വക്താവ് നാസർ ബുസ്ലൈബ് പറഞ്ഞു.
നിയമലംഘനം ചെയ്യുന്നവരെ പിടികൂടി നിയമനടപടി സ്വീകരിക്കുകയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്യും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു പ്രാവശ്യം മുന്നറിയിപ്പ് സൈറൺ മുഴക്കിയതായും, ഇതോടെ പ്രതിസന്ധി ആരംഭിച്ചതിനുശേഷമുള്ള മൊത്തം സൈറൺ ആക്ടിവേഷൻ 88 ആയി ഉയർന്നതായും മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ തുടർച്ചയായി പ്രവർത്തിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

