കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ പ്രവേശിച്ച 13 ശത്രു ഡ്രോണുകളെ സായുധസേന നേരിട്ടതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുലഅസീസ് അൽ-ഒതൈബി അറിയിച്ചു.
ഈ സംഭവത്തിനിടെ ഒരു വൈദ്യുതി നിലയത്തിലും ജല ഡീസാലിനേഷൻ പ്ലാന്റിലുമുള്ള സേവന കെട്ടിടം ലക്ഷ്യമാക്കി ആക്രമണം നടന്നതായും, ഇതിന്റെ ഫലമായി അവിടെ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി മരണപ്പെടുകയും കെട്ടിടത്തിന് വലിയ നാശനഷ്ടം സംഭവിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും മുൻഗണനയായി കണക്കാക്കി കുവൈത്ത് സായുധസേന ഉയർന്ന ജാഗ്രതയിൽ തുടരുകയാണെന്നും കാര്യക്ഷമതയോടെയും ജാഗ്രതയോടെയും തങ്ങളുടെ ചുമതലകൾ നിർവഹിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
