കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസത്തിന്റെ പുണ്യം ഉൾക്കൊണ്ട് കുവൈറ്റിലെ ജീവകാരുണ്യ സംഘടനകൾ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. രാജ്യത്തെ അശരണരായ കുടുംബങ്ങളുടെ ജീവിതഭാരം ലഘൂകരിക്കാനും അവർക്ക് സുസ്ഥിരമായ സാമൂഹിക സാഹചര്യം ഒരുക്കാനും ലക്ഷ്യമിട്ടുള്ള ബൃഹദ് പദ്ധതികളാണ് ഈ വർഷം നടപ്പിലാക്കുന്നത്.
ഭക്ഷണപ്പൊതികൾ, സാമ്പത്തിക സഹായങ്ങൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കൾ അർഹരിലേക്ക് എത്തിക്കുന്നതിനായി ചിട്ടയായ ഒരു സംവിധാനമാണ് സന്നദ്ധ സംഘടനകൾ രൂപീകരിച്ചിരിക്കുന്നത്. സഹായം സ്വീകരിക്കുന്നവരുടെ അന്തസ്സിനും സ്വകാര്യതയ്ക്കും മുൻഗണന നൽകിക്കൊണ്ടുള്ള ഈ പ്രവർത്തനങ്ങൾ കുവൈറ്റ് സമൂഹത്തിന്റെ ആഴത്തിൽ വേരോടിയ മാനുഷിക മൂല്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്.ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രാദേശികവൽക്കരിക്കുന്നതിനും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കുവൈറ്റ് സർക്കാർ പ്രത്യേക ഊന്നലാണ് നൽകുന്നത്.
ഔദ്യോഗിക ഭരണസംവിധാനങ്ങളും സന്നദ്ധ സംഘടനകളും തമ്മിലുള്ള ശക്തമായ പങ്കാളിത്തം സഹായങ്ങൾ സുതാര്യമായും കൃത്യമായും ഗുണഭോക്താക്കളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നു. മാനുഷിക സേവന രംഗത്തെ സുസ്ഥിരത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിയന്ത്രണ ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതിലൂടെ, രാജ്യത്തിനകത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളെ കൂടുതൽ ശാക്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കുടുംബങ്ങളിലേക്ക് ഈ കാരുണ്യസ്പർശം എത്തിക്കാനാണ് ഔദ്യോഗിക വൃത്തങ്ങളുടെ തീരുമാനം.


