കുവൈത്ത്; നിയമലംഘകർക്ക് ലൈസൻസ് നഷ്ടമാകുംകുവൈത്ത് സിറ്റി: കുവൈത്തിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് മേഖലയിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന സമിതി, നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതുമായി ബന്ധപ്പെട്ട 11 പരാതികൾ വിശദമായി പരിശോധിച്ചു. ഈ മേഖലയിൽ നിലനിന്നിരുന്ന അരാജകത്വത്തിന്റെ കാലം അവസാനിച്ചുവെന്ന് റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്സ് യൂണിയൻ മേധാവി ഇമാദ് ഹൈദർ പ്രഖ്യാപിച്ചു. വാണിജ്യ വ്യവസായ മന്ത്രിയുടെ കർശന നിർദ്ദേശാനുസരണം ബ്രോക്കറേജ് പ്രവർത്തനങ്ങളിൽ നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടികൾ സമിതി ആരംഭിച്ചു കഴിഞ്ഞു.നിയമങ്ങൾ ഒട്ടും വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുന്ന ഘട്ടമാണ് നിലവിലുള്ളതെന്ന് ഇമാദ് ഹൈദർ വ്യക്തമാക്കി. സമിതിയുടെ പരിഗണനയ്ക്ക് വന്ന പരാതികളിൽ അഞ്ചെണ്ണം കൂടുതൽ പഠനത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. ബാക്കിയുള്ള ആറ് പരാതികളിൽ 2020-ലെ 164-ാം നമ്പർ മന്ത്രിതല ഉത്തരവ് പ്രകാരം ഇതിനകം നടപടികൾ സ്വീകരിച്ചു. ഈ പരാതികളിൽ ചിലത് വസ്തുതകളില്ലാത്തതിനാൽ നിരസിക്കപ്പെടുകയും മറ്റു ചിലതിൽ കുറ്റത്തിന്റെ ഗൗരവമനുസരിച്ച് പിഴയടക്കമുള്ള കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
റിയൽ എസ്റ്റേറ്റ് മേഖലയിലെ അരാജകത്വത്തിന് അന്ത്യം: ബ്രോക്കർമാർക്കെതിരെ കർശന നടപടിയുമായി
COMMUNITY
INTERNATIONAL


