HomeARTICLESറുവാണ്ടയെ ഭീതിയിലാഴ്ത്തി മാര്‍ബര്‍ഗ് വൈറസ്

റുവാണ്ടയെ ഭീതിയിലാഴ്ത്തി മാര്‍ബര്‍ഗ് വൈറസ്

Google search engine

റുവാണ്ടയിൽ അതിവേഗം പടർന്ന് പിടിക്കുകയാണ് മാര്‍ബര്‍ഗ് വൈറസ്. കിഴക്കൻ ആഫ്രിക്കയിലെ റുവാണ്ടയിൽ 15 പേരുടെ ജീവൻ അപഹരിക്കുകയും നൂറുകണക്കിന് ആളുകളെ രോഗബാധിതരാക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞ വർഷം ഇതിനെ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു.

ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്ന് പിടിക്കുന്ന ഈ ഗുരുതരമായ രോഗം. ഛർദ്ദി, ന്യൂറോളജിക്കൽ (മസ്തിഷ്കം, നാഡി) പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. രക്തക്കുഴലുകളെ തകരാറിലാക്കുകയും രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യുന്ന ഒരു വൈറൽ ഹെമറാജിക് പനിയാണിത്. മാർബർഗ് എബോളയുടെ അതേ വൈറസുകളിൽ പെടുന്നവയാണിത്. ഇത് ഒരുപോലെ അപകടകരവും വളരെ പകർച്ചവ്യാധിയുള്ളവയുമാണ്.അംഗോള, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഗിനിയ, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട എന്നിങ്ങനെ വിവിധ ആഫ്രിക്കൻ പ്രദേശങ്ങളിൽ മാർബർഗ് പടർന്ന് പിടിക്കുകയും ഒറ്റപ്പെട്ട കേസുകൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

24% മുതൽ 88% വരെയാണ് മരണനിരക്ക്. റുവാണ്ടയിൽ ഈ വർഷം സെപ്റ്റംബറിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തതു.1967-ൽ ജർമ്മനിയിലെ മാർബർഗ് പട്ടണത്തിലാണ് ആദ്യമായി മാർബർഗ് വൈറസ് രോഗം പടർന്ന് പിടിച്ചത്. അതിനുശേഷം, ആഫ്രിക്കയിൽ ഉടനീളം, അടുത്തകാലത്ത് ടാൻസാനിയ, ഘാന, ഇപ്പോൾ റുവാണ്ട എന്നിവിടങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്താണ് മാര്‍ബര്‍ഗ് വൈറസ്?

എബോള വൈറസിൻറെ കുടുംബാംഗം (ഫിലോവിരിഡേ) തന്നെയാണ് മാബോർഗിൻറേതും. എന്നാൽ എബോളയെക്കാൾ മാബോർഗ് കുറച്ചധികം അപകടകാരിയാണ്. രക്തധമനികൾക്ക് സാരമായ കേടുപാടുകളുണ്ടാക്കുന്ന തരം പനി (ഹെമറേജിക് ഫീവർ) മാബോർഗ് ബാധിതരിൽ ഉണ്ടാകുമെന്ന് വിദ​ഗ്ധർ പറയുന്നു. ഹെമറേജിക് പനിയുണ്ടായാൽ ആന്തരിക രക്തസ്രാവമുണ്ടാവുകയും രോഗി വളരെപ്പെട്ടെന്ന് മരിക്കുകയും ചെയ്യും. രോഗബാധിതനായ വ്യക്തിയുടെ രക്തം, ഉമിനീര്‍, മൂത്രം എന്നിവയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മനുഷ്യരിലേക്ക് പടരുന്നു. ഈ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ പ്രവര്‍ത്തനശേഷി കുറയ്ക്കുകയും ഹൃദയത്തെ ബാധിക്കുകയും ചെയ്യുന്നതായി വിദ​ഗ്ധർ പറയുന്നു.ഒരാളിൽ മാര്‍ബര്‍ഗ് വൈറസ് ബാധിച്ചാൽ രണ്ട് മുതൽ 21 ദിവസം വരെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനായി സമയമെടുത്തേക്കും. മാബോർഗ് വൈറസിനെ തടയുന്നതിന് മതിയായ മരുന്നുകളും വാക്സിനുകളും ഇല്ല. കടുത്ത പനി, കഠിനമായ തലവേദന, പേശിവേദന, വയറിളക്കം, വയറുവേദനയും മലബന്ധവും, ഛർദ്ദി എന്നിവ പ്രാരംഭ ലക്ഷണങ്ങളാണ്.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!