കുവൈത്ത് സിറ്റി: കുവൈത്തിലെ ജനവാസ മേഖലയായ ജലീബ് അൽ ഷുയൂഖിൽ അപകടാവസ്ഥയിലുള്ളതും കാലപ്പഴക്കം ചെന്നതുമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടികൾ നഗരസഭ പൂർത്തിയാക്കി. കെട്ടിടങ്ങൾ നീക്കം ചെയ്യാൻ ഉടമകൾക്ക് നൽകിയ സമയപരിധി അവസാനിച്ചതിനെത്തുടർന്നാണ് മുൻസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് നേരിട്ട് പൊളിക്കൽ നടപടികൾ ആരംഭിച്ചത്. ഏത് നിമിഷവും തകർന്നു വീഴാൻ സാധ്യതയുള്ള ഇത്തരം നിർമ്മിതികൾ പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ജീവനും വലിയ ഭീഷണിയാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ കർശന നീക്കം.നവംബർ 24-ന് ആരംഭിച്ച പ്രത്യേക ക്യാമ്പയിന്റെ ഭാഗമായി ജലീബ് അൽ ഷുയൂഖ് മേഖലയിൽ മാത്രം ഇതുവരെ 60 കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്. കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ചതും നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ചതുമായ കെട്ടിടങ്ങളാണ് അധികൃതർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കെട്ടിട ഉടമകൾക്ക് മതിയായ സമയം നൽകിയിട്ടും അവ നീക്കം ചെയ്യാത്തതിനാലാണ് ഭരണകൂടത്തിന് നേരിട്ട് ഇടപെടേണ്ടി വന്നത്. നഗരത്തിന്റെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ ശുദ്ധീകരണ യജ്ഞം.
ജലീബ് അൽ ഷുയൂഖിൽ 60 കെട്ടിടങ്ങൾ പൊളിച്ചുനീക്കി; അപകടാവസ്ഥയിലുള്ള നിർമ്മാണങ്ങൾക്കെതിരെ നഗരസഭയുടെ കർശന നടപടി
INTERNATIONAL
Recent Comments
on Hello world!


