HomeINDIAമോഡലിങ്ങിന്റെ മറവിലെ മനുഷ്യക്കടത്ത് : ക്രൂരത വെളിപ്പെടുത്തി പരാതിക്കാരി

മോഡലിങ്ങിന്റെ മറവിലെ മനുഷ്യക്കടത്ത് : ക്രൂരത വെളിപ്പെടുത്തി പരാതിക്കാരി

spot_img

മോഡലിങ്ങിന്റെ മറവിലെ മനുഷ്യക്കടത്തില്‍ നേരിട്ട ക്രൂരത വെളിപ്പെടുത്തി പരാതിക്കാരി. ദുബായില്‍ എത്തിച്ച ശേഷം മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കുടിപ്പിച്ചു. മര്‍ദിച്ച് പ്രതികരണശേഷി നഷ്ടപ്പെടുത്തി. നഗ്ന ദൃശ്യങ്ങള്‍ വീട്ടിലേക്ക് അയച്ചു നല്‍കിയെന്നും പരാതിക്കാരി വെളിപ്പെടുത്തുന്നു.

ദുബായിലെത്തുന്നത് വരെ ഇതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇതിന് വേണ്ടിയാണ് കൊണ്ടുപോയതെന്നും അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞു. പണം വാങ്ങിയതും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തതും സിന്ധുവും അലീനയുമാണെന്നും അവര്‍ വെളിപ്പെടുത്തി. പണം നല്‍കിയ ശേഷം ദുബായില്‍ എത്തിച്ചു. ആദ്യം എത്തിച്ചത് ഫ്‌ളാറ്റിലാണ്. അവിടെ 8ഓളം യുവതികള്‍ ഉണ്ടായിരുന്നു. സിന്ധു പാസ്‌പോര്‍ട്ടും, ഫോണും കൈക്കലാക്കി. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കുടിപ്പിച്ചു. കുറെയേറെ മര്‍ദിച്ചു. പ്രതികരണ ശേഷി നഷ്ടപ്പെടുത്തി. വീട്ടിലേക്ക് നഗ്ന ദൃശ്യങ്ങള്‍ അയച്ച് നല്‍കുഞ്ഞിനെകൊലപെടുത്തുമെന്ന് ഭീഷണിപ്പെടുത്തി – നേരിട്ടത് സമാനതകള്‍ ഇല്ലാത്ത ക്രൂരതയെന്ന് പരാതിക്കാരി വെളിപ്പെടുത്തി.

മോഡലിങ്ങിന്റെ മറവിലെ മനുഷ്യക്കടത്തില്‍ നടന്നത് കൊടും ക്രൂരതയെന്നാണ് യുവതിയുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായാണ് യുവതിയെ മോഡലിങ് ഷോയ്ക്ക് കൊണ്ടുപോയത്. വിസയ്ക്കായി നാല് ലക്ഷം രൂപ വാങ്ങി. വിദേശത്ത് എത്തിയതോടെ ഭീഷണി തുടങ്ങി. സെക്‌സ് റക്കറ്റിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചെന്നും, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മറവിലാണ് തട്ടിപ്പ് നടന്നതെന്നും അന്വേഷണ സംഘം പറയുന്നു.

ക്രൂരമായ മര്‍ദ്ദനവും പീഡനവുമാണ് പരാതിക്കാരി നേരിട്ടത്. പരാതിപ്പെട്ടതിന് പിന്നാലെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കൊല്ലുമെന്നുള്‍പ്പടെയുള്ള് ഭീഷണികളാണ് മുഴക്കിയത്. പിടിയിലായ അലീനയാണ് ഭീഷണിപ്പെടുത്തിയത്. ഗുണ്ട നേതാവിന്റെ പെണ്‍ സുഹൃത്താണ് അലീന.മികച്ച വരുമാനമുള്ള മോഡലിങ് ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ദുബായില്‍ എത്തിക്കും. വിമാനത്താവളത്തില്‍ നിന്ന് യുവതികളെ കൊണ്ടുപോവുക ഹോട്ടല്‍ മുറിയിലേക്കായിരിക്കും. മയക്കുമരുന്ന് നല്‍കിയായിരുന്നു പീഡനം. ബോധരഹിതരാകുന്നതോടെ പലര്‍ക്കും കാഴ്ചവച്ചു. പിന്നീട് മൊബൈലില്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ കാട്ടി ക്രൂരമായി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു

നിലവില്‍ മരട് പൊലീസിന് ഇതുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളാണ് ലഭിച്ചത്. മൂന്ന് യുവതികളെ അറസ്റ്റ് ചെയ്തു. മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഒന്നാംപ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയില്‍ എത്തിക്കും.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!