കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വ്യോമമേഖല പൂർണ്ണമായും സുരക്ഷിതവും സ്ഥിരവുമാണെന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ യാതൊരു ഭീഷണിയും അപകടസാധ്യതയും കണ്ടെത്തിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ നാസർ ബൗസ്ലൈബ് അറിയിച്ചു.പ്രതിരോധ ഇടപെടലുകളുടെ ശേഷിപ്പുകളുമായി ബന്ധപ്പെട്ട 6 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ ഇത്തരത്തിലുള്ള റിപ്പോർട്ടുകളുടെ എണ്ണം 827 ആയി ഉയർന്നിട്ടുണ്ട്.
രാജ്യത്തിന്റെ ഉയർന്ന പ്രതിരോധ സജ്ജത, കൃത്യമായ സുരക്ഷാ വിന്യാസം, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനും സായുധസേന കൃത്യമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്തെ സാഹചര്യങ്ങൾ സായുധസേന അടുത്ത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വിവിധ സർക്കാർ ഏജൻസികളുമായി ഏകോപനത്തോടെ പൂർണ്ണ സജ്ജത നിലനിർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിലവിലെ സാഹചര്യത്തിൽ ജാഗ്രതയുടെ ഭാഗമായി മരുഭൂമി പ്രദേശങ്ങളിലെ വേട്ടയാടൽ പ്രവർത്തനങ്ങൾ താൽക്കാലികമായി ഒഴിവാക്കണമെന്ന് പൗരന്മാരോടും പ്രവാസികളോടും അദ്ദേഹം അഭ്യർത്ഥിച്ചു.
