HomeGULFഭീകരവാദ ധനസഹായവും കള്ളപ്പണ വെളുപ്പിക്കലും; കുവൈറ്റിൽ നാൽപ്പത്തിയാറ് കേസുകളിൽ ചരിത്രവിധി, വൻ തുക പിഴയും തടവുശിക്ഷയും

ഭീകരവാദ ധനസഹായവും കള്ളപ്പണ വെളുപ്പിക്കലും; കുവൈറ്റിൽ നാൽപ്പത്തിയാറ് കേസുകളിൽ ചരിത്രവിധി, വൻ തുക പിഴയും തടവുശിക്ഷയും

spot_img

കുവൈറ്റ് സിറ്റി: കള്ളപ്പണ വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിംഗ്, നിരോധിത സംഘടനകളിൽ ചേരുക, അത്തരം ഗ്രൂപ്പുകളോട് അനുഭാവം പുലർത്തുക, രാജ്യദ്രോഹപരമായ പ്രകോപനം സൃഷ്ടിക്കൽ തുടങ്ങിയ വൻ സുരക്ഷാ ഭീഷണികളുമായി ബന്ധപ്പെട്ട 46 കേസുകളിൽ കുവൈറ്റ് സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ടെററിസം ക്രൈംസ് കോർട്ട് നിർണ്ണായക വിധി പുറപ്പെടുവിച്ചു. ജഡ്ജി നാസർ അൽ-ബദർ അധ്യക്ഷനായ കോർട്ട് പാനലാണ് വിധി പ്രസ്താവിച്ചത്. ജഡ്ജിമാരായ ഒമർ അൽ-മുലൈഫി, അബ്ദുള്ള അൽ-ഫാലേഹ്, സലേം അൽ-സായിദ് എന്നിവരായിരുന്നു പാനലിലെ മറ്റ് അംഗങ്ങൾ. കേസിന്റെ ഗൗരവം കണക്കിലെടുത്ത് കടുത്ത തടവുശിക്ഷകൾ, കനത്ത സാമ്പത്തിക പിഴകൾ, വാണിജ്യ നിരോധനങ്ങൾ, നാടുകടത്തൽ ഉത്തരവുകൾ എന്നിവയ്‌ക്കൊപ്പം ചില കേസുകളിൽ കുറ്റവിമുക്തരാക്കലും വിധിന്യായത്തിൽ ഉൾപ്പെടുന്നു.

ഇതിൽ ഏറ്റവും ശ്രദ്ധേയമായ കള്ളപ്പണ വെളുപ്പിക്കൽ കേസിൽ നാല് പ്രതികൾക്ക് കോടതി പത്ത് വർഷം വീതം തടവുശിക്ഷ വിധിച്ചു. അതോടൊപ്പം പ്രതികളിൽ നിന്ന് ഏകദേശം നൂറ്റി തൊണ്ണൂറ്റി ഒൻപത് മില്യൺ കുവൈറ്റ് ദിനാർ പിഴയായി ഈടാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കുവൈറ്റിന്റെ സാമ്പത്തിക സുരക്ഷയെയും ആഭ്യന്തര സമാധാനത്തെയും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള ശക്തമായ താക്കീതായാണ് കോടതിയുടെ ഈ കടുത്ത നടപടിയെ നിയമവിദഗ്ദ്ധർ വിലയിരുത്തുന്നത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!