കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിയന്ത്രണങ്ങളുള്ള വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് മറ്റ് മേഖലകളിലേക്ക് വിസ മാറ്റുന്നതിനായി അനുവദിച്ച താൽക്കാലിക ഇളവിന്റെ സമയപരിധി നാളെ, ജൂൺ 30 ചൊവ്വാഴ്ചയോടെ അവസാനിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന അവസരമാണിതെന്ന് അധികൃതർ വ്യക്തമാക്കി. മന്ത്രിതല തീരുമാനം അനുസരിച്ച് നടപ്പിലാക്കിയ ഈ സവിശേഷ ഇളവ് ചെറുകിട-ഇടത്തരം സംരംഭങ്ങൾ, വ്യവസായം, കൃഷി, കന്നുകാലി വളർത്തൽ, മത്സ്യബന്ധനം എന്നീ മേഖലകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്കാണ് ബാധകമായിട്ടുള്ളത്.അപേക്ഷിക്കേണ്ട രീതിയും പ്രധാന നിബന്ധനകളും’അസ്ഹൽ’ പോർട്ടൽ വഴി മാത്രം: വിസ മാറ്റത്തിനുള്ള അപേക്ഷകൾ പൂർണ്ണമായും മാൻപവറിന്റെ ഔദ്യോഗിക ഓൺലൈൻ പോർട്ടലായ ‘അസ്ഹൽ’ വഴി മാത്രമേ സമർപ്പിക്കാൻ സാധിക്കൂ.സ്പോൺസറുടെ അനുമതി നിർബന്ധം: നിലവിലെ തൊഴിലുടമയുടെ മുൻകൂട്ടിയുള്ള അനുമതി ഇതിന് നിർബന്ധമാണ്. പുതിയ തൊഴിലുടമ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ച ശേഷം, നിലവിലെ സ്പോൺസർ അത് സിസ്റ്റത്തിലൂടെ അംഗീകരിച്ചാൽ മാത്രമേ വിസ മാറ്റ നടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കൂ.നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കാരണവും പുതിയ വിസ റിക്രൂട്ട്‌മെന്റ് വെല്ലുവിളികൾ കാരണവും വിപണിയിലുണ്ടായ താൽക്കാലിക തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനാണ് മന്ത്രാലയം ഈ അടിയന്തര ഇളവ് പ്രഖ്യാപിച്ചത്.
അതേസമയം, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും നിയമപരമായ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് മാത്രമായിരിക്കും ഇത് നടപ്പിലാക്കുക.പരാതികൾ സ്വീകരിക്കില്ലെന്ന് അതോറിറ്റിവിസ മാറ്റത്തിന് നിലവിലെ സ്പോൺസർ അനുമതി നൽകാൻ വിസമ്മതിക്കുന്നു എന്ന തരത്തിലുള്ള തൊഴിലാളികളുടെ പരാതികൾ ഈ താൽക്കാലിക നിയമത്തിന്റെ പരിധിയിൽ മാൻപവർ അതോറിറ്റി സ്വീകരിക്കുകയോ പരിഗണിക്കുകയോ ഇല്ലെന്ന് വ്യക്തമാക്കുന്നു. തൊഴിലാളികളുടെ ക്രമരഹിതമായ മാറ്റം തടയുന്നതിനും തൊഴിൽ വിപണിയിലെ സ്ഥിരത ഉറപ്പാക്കുന്നതിനുമാണിത്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഉൽപ്പാദന മേഖലകളിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാനും, ബിസിനസ്സ് തുടർച്ച ഉറപ്പാക്കാനും ലഭ്യമായ തൊഴിലാളികളെ നിർണ്ണായക മേഖലകളിലേക്ക് പുനർവിന്യസിക്കുക മാത്രമാണ് ഈ താൽക്കാലിക പോളിസിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.



