സപ്ലൈകോ ഭക്ഷ്യവസ്തുക്കൾക്ക് വില വർദ്ധിപ്പിച്ചത് സാധാരണ നടപടി. സിഎംഡി

  • 07/04/2020

സപ്ലൈകോ ഭക്ഷ്യവസ്തുക്കൾക്ക് വില വർദ്ധിപ്പിച്ചത് സാധാരണ നടപടി മാത്രമാണെന്ന് സിഎംഡി. പി. എം. അലി അസ്ഗർ പാഷ അറിയിച്ചു. സപ്ലൈകോ നിലവിൽ സബ്സിഡി പ്രകാരം നൽകുന്ന 13 ഇന ഭക്ഷ്യവസ്തുക്കൾക്ക് വിലയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. എല്ലാമാസവും ഇ ടെണ്ടർ മുഖേന വാങ്ങുന്ന 38 ഇനം ഭക്ഷ്യവസ്തുക്കൾക്ക് വാങ്ങൽവിലയുടെ അടിസ്ഥാനത്തിൽ വില നിശ്ചയിക്കാറുണ്ട്. ഈ വിധത്തിൽ കഴിഞ്ഞ മാർച്ച് മാസം അവസാന വാരത്തെ ഈ ടെണ്ടറിൽ വാങ്ങിയ സാധനങ്ങളിൽ 7 ഇനങ്ങൾക്ക് വാങ്ങൽവിലയുടെ അടിസ്ഥാനത്തിൽ ചില്ലറവിൽപനവിലയിൽ മാറ്റം വരുത്തിയിട്ടുണ്ട് ഇക്കണോമിക്സ് ആൻറ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൻ്റെ 2020 ഏപ്രിൽ 7 ലെ സംസ്ഥാന ശരാശരി പ്രകാരം ചെറുപയർ - 125 രൂപ, ഉഴുന്നുപരിപ്പ് -120 രൂപ, കടല -81 രൂപ, മല്ലി - 97 രൂപ, മുളക് - 185 രൂപ, വൻപയർ - 79 രൂപ. പഞ്ചസാര 41 രൂപ. എന്നിങ്ങനെയാണ് വില നിലവാരം . സബ്സിഡി ഇല്ലാത്ത മുകളിൽ പറഞ്ഞ ഭക്ഷ്യവസ്തുക്കൾക്ക് ഇക്കണോമിക്സ് ആൻറ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തയ്യാക്കുന്ന സംസ്ഥാനത്തെ ശരാശരി വിലകൾ കൂടി അവലോകനം ചെയ്തശേഷമാണ് സപ്ലൈകോ വില നിശ്ചയിച്ചിട്ടുള്ളത്.അപ്രകാരമുള്ള സപ്ലൈകോ വിലനിലവാരം താഴെ സൂചിപ്പിക്കുന്നു.ചെറുപയർ - 98 രൂപ, ഉഴുന്നുപരിപ്പ് - 95 രൂപ, കടല -61 രൂപ, മല്ലി - 83 രൂപ, മുളക് 158 രൂപ,വൻപയർ 70 രൂപ, പഞ്ചസാര 39 രൂപ. എന്നിങ്ങനെയാണ് വില നിലവാരം. എങ്കിലും തുവരപരിപ്പിന് വിലയിൽ മാറ്റം വരുത്തിയിട്ടില്ല, കൂടാതെ പീസ്പരിപ്പിന് വിലയിൽ കുറവ് വന്നിട്ടുമുണ്ട്. ഇ ടെണ്ടർ മുഖേന വാങ്ങുന്ന 38 ഇനങ്ങളിൽ 7 ഇനങ്ങൾക്ക് മാത്രമേ വിലയിൽ നേരിയ വിലവ്യത്യാസം വരുത്തിയിട്ടുള്ളൂ. മേൽ വിലകൾ സംസ്ഥാന ശരാശരിയേക്കാൾ കുറഞ്ഞ വിലയാണ്.അതു കൊണ്ടു തന്നെ സപ്ലൈകോ വില വർദ്ധിപ്പിച്ചത് സ്വാഭാവിക നടപടിയാണെന്ന് 'സിഎംഡി അറിയിച്ചു.
പബ്ളിക് റിലേഷൻസ് ഓഫീസർ. സപ്ളൈകോ.

Related News