സപ്ലൈകോ ഭക്ഷ്യവസ്തുക്കൾക്ക് വില വർദ്ധിപ്പിച്ചത് സാധാരണ നടപടി മാത്രമാണെന്ന് സിഎംഡി. പി. എം. അലി അസ്ഗർ പാഷ അറിയിച്ചു. സപ്ലൈകോ നിലവിൽ സബ്സിഡി പ്രകാരം നൽകുന്ന 13 ഇന ഭക്ഷ്യവസ്തുക്കൾക്ക് വിലയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. എല്ലാമാസവും ഇ ടെണ്ടർ മുഖേന വാങ്ങുന്ന 38 ഇനം ഭക്ഷ്യവസ്തുക്കൾക്ക് വാങ്ങൽവിലയുടെ അടിസ്ഥാനത്തിൽ വില നിശ്ചയിക്കാറുണ്ട്. ഈ വിധത്തിൽ കഴിഞ്ഞ മാർച്ച് മാസം അവസാന വാരത്തെ ഈ ടെണ്ടറിൽ വാങ്ങിയ സാധനങ്ങളിൽ 7 ഇനങ്ങൾക്ക് വാങ്ങൽവിലയുടെ അടിസ്ഥാനത്തിൽ ചില്ലറവിൽപനവിലയിൽ മാറ്റം വരുത്തിയിട്ടുണ്ട് ഇക്കണോമിക്സ് ആൻറ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൻ്റെ 2020 ഏപ്രിൽ 7 ലെ സംസ്ഥാന ശരാശരി പ്രകാരം ചെറുപയർ - 125 രൂപ, ഉഴുന്നുപരിപ്പ് -120 രൂപ, കടല -81 രൂപ, മല്ലി - 97 രൂപ, മുളക് - 185 രൂപ, വൻപയർ - 79 രൂപ. പഞ്ചസാര 41 രൂപ. എന്നിങ്ങനെയാണ് വില നിലവാരം . സബ്സിഡി ഇല്ലാത്ത മുകളിൽ പറഞ്ഞ ഭക്ഷ്യവസ്തുക്കൾക്ക് ഇക്കണോമിക്സ് ആൻറ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തയ്യാക്കുന്ന സംസ്ഥാനത്തെ ശരാശരി വിലകൾ കൂടി അവലോകനം ചെയ്തശേഷമാണ് സപ്ലൈകോ വില നിശ്ചയിച്ചിട്ടുള്ളത്.അപ്രകാരമുള്ള സപ്ലൈകോ വിലനിലവാരം താഴെ സൂചിപ്പിക്കുന്നു.ചെറുപയർ - 98 രൂപ, ഉഴുന്നുപരിപ്പ് - 95 രൂപ, കടല -61 രൂപ, മല്ലി - 83 രൂപ, മുളക് 158 രൂപ,വൻപയർ 70 രൂപ, പഞ്ചസാര 39 രൂപ. എന്നിങ്ങനെയാണ് വില നിലവാരം. എങ്കിലും തുവരപരിപ്പിന് വിലയിൽ മാറ്റം വരുത്തിയിട്ടില്ല, കൂടാതെ പീസ്പരിപ്പിന് വിലയിൽ കുറവ് വന്നിട്ടുമുണ്ട്. ഇ ടെണ്ടർ മുഖേന വാങ്ങുന്ന 38 ഇനങ്ങളിൽ 7 ഇനങ്ങൾക്ക് മാത്രമേ വിലയിൽ നേരിയ വിലവ്യത്യാസം വരുത്തിയിട്ടുള്ളൂ. മേൽ വിലകൾ സംസ്ഥാന ശരാശരിയേക്കാൾ കുറഞ്ഞ വിലയാണ്.അതു കൊണ്ടു തന്നെ സപ്ലൈകോ വില വർദ്ധിപ്പിച്ചത് സ്വാഭാവിക നടപടിയാണെന്ന് 'സിഎംഡി അറിയിച്ചു.പബ്ളിക് റിലേഷൻസ് ഓഫീസർ. സപ്ളൈകോ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?