കൊവിഡ് രോഗിയുടെ മൃതദേഹം ഇല്ലാതെ വെറും പെട്ടിമാത്രം നല്‍കി; ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

  • 28/10/2020

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഇല്ലാതെ വെറും പെട്ടിമാത്രം നല്‍കിയെന്ന് ആശുപത്രി അധികൃതകര്‍ക്കെതിരെ പരാതി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ ഭാഗത്തുനിന്നുമാണ് ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്. കോതാട് സ്വദേശിയായ പ്രിന്‍സ് സിമേന്തിയാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. മരണശേഷമുള്ള പരിശോധനയിലായിരുന്നു ഇയാള്‍ക്ക് കൊവിഡ് സ്ഥരീകരിച്ചത്. 

ആശുപത്രി അധികൃതര്‍ മൃതദേഹമില്ലാതെ പെട്ടി ബന്ധുക്കള്‍ക്ക് നല്‍കുകയും ബന്ധുക്കള്‍ ഇത് പള്ളിസെമിത്തേരിയില്‍ എത്തിക്കുകയും ചെയ്തു. സെമിത്തേരിയില്‍ വെച്ചാണ് പ്രിന്‍സിന്റെ മൃതദേഹം പെട്ടിയില്‍ ഇല്ലെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. മൃതദേഹം കൈമാറ്റം ചെയ്യുമ്പോള്‍ ഉണ്ടായ ആശയക്കുഴപ്പം മൂലമാണ് ഇങ്ങനെ സംഭവിച്ചത് എന്നതാണ് സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Related News