ഐബിയിലെ വനിത ഓഫീസറുടെ ആത്മഹത്യയില്‍ പൊലീസ് പ്രതി ചേര്‍ത്ത ഐബി ഓഫീസര്‍ സുകാന്ത് സുരേഷിനെതിരെ രണ്ടു വകുപ്പുകള്‍ കൂടി ചുമത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. നേരത്തെ ബലാത്സംഗം, വഞ്ചന, ആത്മഹത്യാപ്രേരണ വകുപ്പുകള്‍ ചുമത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്. സുകാന്തിന്‍റെ പുതിയ പെണ്‍സുഹൃത്തും ഐബി ഉദ്യോഗസ്ഥയെന്നാണ് പൊലീസിന് ലഭിച്ച വിവരം. സുകാന്തിന്‍റെ പുതിയ ബന്ധത്തെക്കുറിച്ച് ഐബി ഉദ്യോഗസ്ഥയായ യുവതി അറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുകാന്തിന്‍റെ സഹപ്രവര്‍ത്തകരുടെ നിര്‍ണായക മൊഴികളും പൊലീസ് ശേഖരിച്ചു.
ഇതിനിടെ, സുകാന്തിന്‍റെ മുൻകൂര്‍ ജാമ്യം എതിര്‍ത്ത് പൊലീസ് തിങ്കളാഴ്ച ഹൈക്കോടിതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സുകാന്ത് ഒളിവിലിരിക്കുന്നത് കുടുംബത്തോടൊപ്പമല്ലെന്നാണ് പൊലീസിന് ലഭിച്ച സൂചന. സുകാന്തിനെ തേടി കേരളത്തിന് പുറത്തേക്കും പൊലീസ് സംഘമെത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?