കരിവന്നൂർ ബാങ്കില്‍ സിപിഎം ജില്ലാക്കമ്മിറ്റിയ്ക്ക് അക്കൗണ്ടില്ലെന്ന് ഇഡിയ്ക്ക് ബോധ്യപ്പെട്ടുവെന്ന് കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യാൻ വിളിപ്പിച്ച കെ രാധാകൃഷ്ണൻ എംപി. സിപിഎം ജില്ലാക്കമിറ്റി കരുവന്നൂരില്‍ ഇടപ്പെട്ടതിനെ കുറിച്ച് ചോദിച്ചു. കരുവന്നൂർ ബാങ്കില്‍ ജില്ലാ കമ്മിറ്റി അക്കൗണ്ട് തുടങ്ങിയത് എന്തിനാണെന്ന് ചോദിച്ചു?. എന്നാല്‍ അക്കൗണ്ടില്ലെന്ന് താൻ പറഞ്ഞു. ആവർത്തിച്ച് ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥരോട് പരിശോധിക്കാൻ പറഞ്ഞുവെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിയുടെ പേരില്‍ കരുവന്നൂരില്‍ അക്കൗണ്ടില്ലെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. അക്കൗണ്ട് ഉണ്ടെന്ന് പറഞ്ഞുള്ള മൊഴിയില്‍ താൻ ഒപ്പിടില്ലെന്നും പറഞ്ഞിരുന്നു. അക്കൗണ്ടില്ലെന്ന് ഉദ്യോഗസ്ഥരും വെളിപ്പെടുത്തി. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. സ്വത്തു വിവരങ്ങള്‍, അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവയെല്ലാം നേരത്തെ കൈമാറിയിരുന്നു. സ്വത്തുക്കള്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉണ്ടായില്ല.
സിപിഎം ജില്ലാ കമ്മിറ്റിക്ക് യാതൊരു പങ്കുമില്ലെന്ന് ഇഡിയ്ക്ക് ബോധ്യപ്പെട്ടു. പാർട്ടി തീരുമാനങ്ങള്‍ ഇഡിയോട് വിശദീകരിച്ചുവെന്നും രാധാകൃഷ്ണൻ പറഞ്ഞു. തൻ്റെ മൊഴിയെടുത്തത് ഒരു മണിക്കൂർ മാത്രമാണെന്നും പറഞ്ഞ എംപി ബാക്കി സമയം ഓഫീസിലിരുന്നുവെന്നും വ്യക്തമാക്കി. ഇന്നലെ ചോദ്യം ചെയ്തതിന് ശേഷം എട്ടു മണിക്കൂർ ഇഡി ഓഫീസില്‍ എംപിയെ ഇരുത്തിയിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?