അൻവർ യുഡിഎഫിനേയും കൊണ്ടേ പോകൂ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജന്‍. എന്തിനാണ് അന്‍വര്‍ നാണംകെട്ട നടപടിക്ക് പോയതെന്നും നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ക്കിടയില്‍ എംവി ജയരാജന്‍ പ്രതികരിച്ചു. 'അൻവറിനെ യുഡിഎഫ് ചവിട്ടിത്തേക്കുന്നു.
അൻവർ യുഡിഎഫിനേയും കൊണ്ടേ പോകൂ. എന്തിനാണ് അൻവർ നാണംകെട്ട നടപടിക്ക് പോയത്. അൻവർ മത്സരിച്ചാല്‍ ഇടതുപക്ഷത്തിനെ ബാധിക്കില്ല. നിലമ്ബൂരില്‍ സിപിഎമ്മിന് ജനകീയനായ സ്ഥാനാർത്ഥി വരും' എന്നും ജയരാജന്‍ പറഞ്ഞു.
അതിനിടെ, താനും കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വിഡി സതീശൻ രാജിഭീഷണി മുഴക്കിയത് കൊണ്ടാണെന്ന് പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് ചെയർമാന് ഗൂഢലക്ഷ്യമുണ്ട്. പിണറായിസത്തെ തകർക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ തന്നെ ഒതുക്കാനാണ് യുഡിഎഫ് ചെയർമാൻ ശ്രമിക്കുന്നത്. ഇനി തന്റെ പ്രതീക്ഷ നിലമ്ബൂരിലെ ജനങ്ങളിലാണ്. അൻവറിനെ ഒതുക്കേണ്ട നിലയിലേക്ക് വിഡി സതീശൻ തെരഞ്ഞെടുപ്പിനെ കൊണ്ടുപോകുന്നു. അത് തന്നെ കൊല്ലാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ആ ചതിക്കുഴിയില്‍ വീഴാൻ താനില്ലെന്നും അന്‍വര്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?