ദുരിതാശ്വാസവുമായി ബന്ധപെട്ട് വിദേശ സംഭാവന സ്വീകരിക്കുന്നതിന് മഹാരാഷ്ട്രയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നു.പക്ഷേ പ്രളയ കാലത്ത് പോലും കേരളത്തിന് അനുമതി നല്‍കിയില്ലെന്ന് ധനമന്ത്രി കെഎന്‍ബാലഗോപാല്‍ പറഞ്ഞു. ഇത്തരം നിലപാടുകള്‍ രാഷ്ട്രീയ താത്പര്യങ്ങളോടെയാകരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തോട് വ്യത്യസ്ത നയമാണോ എന്നത് ന്യായമായും ഉയരുന്ന സംശയമാണ്.ഇതുവരെയും ചൂരല്‍മലയ്ക്കായി കേന്ദ്രം സഹായം ഒന്നും നല്‍കിയിട്ടില്ല.
വിഴിഞ്ഞം കമീഷനങ്ങിന് സമയത്തെങ്കിലും സഹായപ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു.രാഷ്ട്രീയം വച്ച് സംസ്ഥാനങ്ങളെ കാണരുത്.ദുരന്തങ്ങളായിരിക്കണം മാനദണ്ഡം.മഹാരാഷ്ട്രയ്ക്ക് അനുമതി നല്‍കിയത് നല്ല കാര്യം തന്നെയാണ്.കേരളം വിദേശ സംഭാവന സ്വീകരിക്കാൻ അനുമതി തേടിയപ്പോള്‍ വേണ്ട എന്നാണ് കേന്ദ്രം പറഞ്ഞത്. നിയമപരമായാണ് കേരളം അനുമതി തേടിയത്. ബീഫ് കഴിക്കുന്നത് കൊണ്ടാണ് കേരളത്തില്‍ ദുരന്തം ഉണ്ടായതെന്ന് വരെ പറഞ്ഞ ബിജെപി നേതാക്കള്‍ ഉണ്ട്.കേരളത്തിന് തുല്യ നീതി വേണമെന്നും കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?