നിലമ്ബൂർ ഉപതെരെത്തെടുപ്പ് യുഡിഎഫ് കണ്‍വൻഷനില്‍ പാണക്കാട് കുടുബത്തില്‍ നിന്ന് ആരും പങ്കെടുത്തില്ല. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും പാണക്കാട് മുനവറലി ശിഹാബ് തങ്ങളും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് പാണക്കാട് അബ്ബാസ് അലി തങ്ങളും യുഡിഎഫ് കണ്‍വൻഷനില്‍ ഉണ്ടായിരുന്നില്ല. അതേസമയം പികെ കുഞ്ഞാലിക്കുട്ടിയടക്കം മുസ്ലിം ലീഗ് നേതാക്കള്‍ കണ്‍വൻഷനില്‍ പങ്കെടുത്തിരുന്നു.
ഈ അസാന്നിധ്യം ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി യുഡിഎഫ് നേതൃത്വം രംഗത്ത് വന്നു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും മുനവറലി ശിഹാബ് തങ്ങളും വിദേശത്താണെന്നും ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് അബ്ബാസ് അലി തങ്ങള്‍ തൃശൂരിലാണെന്നുമാണ് വിശദീകരണം. അബ്ബാസ് അലി തങ്ങള്‍ കണ്‍വൻഷനില്‍ പങ്കെടുക്കാത്തത് മനഃപൂർവമല്ലെന്ന് മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇസ്മായില്‍ മൂത്തേടവും പ്രതികരിച്ചു.
നിലമ്ബൂരില്‍ പിവി അൻവറിനെ ഒപ്പം നിർത്താൻ മുസ്ലിം ലീഗ് കാര്യമായി ഇടപെട്ടിട്ടും നടക്കാതെ പോയതില്‍ ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ടായെന്ന് വാർത്ത പുറത്തുവന്നിരുന്നു. ഇന്നലെ ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ വിമർശനം ഉയർന്നെന്ന റിപ്പോർട്ടുകളും പിന്നാലെ വന്നു. സതീശന്‍റേത് ഏകാധിപത്യ പ്രവണതയെന്നും പിവി അൻവര്‍ പ്രശ്നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്നും മുസ്ലീം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടാകുന്നതെന്നും വിമർശനം ഉയർന്നെന്നായിരുന്നു പുറത്തുവന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?