വേടൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പുതിയ കാലത്ത് ഏറ്റവും പ്രസക്തമാണെന്ന് സമസ്ത എപി വിഭാഗം നേതാവും പ്രാസംഗികനുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി.
'' വലിയൊരു തലമുറയെ അദ്ദേഹം സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. ഏഴായിരം പേർക്കിരിക്കാവുന്ന ഗ്രൗണ്ടില്‍ വിദ്യാർഥികളും വിദ്യാർഥിനികളും അടങ്ങുന്ന പതിനായിരക്കണക്കിനാളുകളാണ് മണിക്കൂറുകളോളം വേടനെ കേട്ട് കൊണ്ടിരിക്കുന്നത്. വേടന്റെ പിന്നിലുളളവരെ പ്രത്യേകം പഠിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സമുദായത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നുണ്ട് എന്‍.ആര്‍ മധുവിനെപ്പോലുള്ളവര്‍. അതിന് ആരും മെനക്കെടേണ്ട. അത്തരം ദിവാസ്വപ്‌നങ്ങളൊന്നും ആരും കാണേണ്ട.
മുസ്‌ലിം സമുദായത്തിന് വേടനെന്ന് പറഞ്ഞാല്‍ ഇന്ത്യയിലുള്ള ഏത് സംഗതിയെപ്പോലെയുമാണ്. അല്ലാതെ പ്രത്യേകം പ്രോത്സാഹിപ്പിക്കേണ്ടതോ, രംഗത്തിറക്കേണ്ടതോ ആയ ഒന്നുമല്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പുതിയ കാലത്ത് ഏറ്റവും പ്രസക്തമാണ്. ഈ ജന്മിത്ത വ്യവസ്ഥയെ അദ്ദേഹം ശക്തമായി വിമർശിച്ചുകൊണ്ടിരിക്കുന്നു. നല്ല ആശയമുള്ള വരികള്‍ കൊണ്ട് ജാതി-ജന്മിത്ത വ്യവസ്ഥയെ അദ്ദേഹം ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു.
നിങ്ങള്‍ ഉന്നതകുലജാതന്മാർ ഒന്നുമല്ലെന്നും അങ്ങനെയാണെങ്കില്‍ തന്നെ ഒരു ചുക്കുമില്ലെന്നും അദ്ദേഹം പാടുന്നു. ഇത് പലരേയും അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇപ്രകാരം അദ്ദേഹം പലപല കാര്യങ്ങളെയും ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. വേടൻ എന്നത് പിന്നീട് അദ്ദേഹം സ്വീകരിച്ച പേരാണ്. അദ്ദേഹത്തിന്റെ അമ്മ ശ്രീലങ്കക്കാരിയാണ്. ഇതൊക്കെ വെച്ച് തീവ്രവാദത്തിലേക്ക് കൊണ്ടുപോയി അദ്ദേഹത്തെ പൂട്ടാനുള്ള ശ്രമങ്ങളും നടന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?