ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാനുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ശ്രമം നിലമ്ബൂരില്‍ രാഷ്ട്രീയമായി യു ഡി എഫിന് തിരിച്ചടിയായെന്ന വിലയിരുത്തലില്‍ പ്രശ്നപരിഹാരത്തിനായി കോണ്‍ഗ്രസ് നേതാക്കളുടെ "വോട്ടപ്പാച്ചില്‍".
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രശ്നം പരിഹരിക്കുന്നതിന് പ്രമുഖരായ മുസ്ലീം, ക്രിസ്ത്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി നിലമ്ബൂരില്‍ സന്ദർശനം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബാണ് ഈ നീക്കം. പ്രിയങ്കാ ഗാന്ധി ഞായറാഴ്ച നിലമ്ബൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലുമായി അടുപ്പമുള്ള സണ്ണി ജോസഫ് വെള്ളിയാഴ്ച അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. താമരശ്ശേരി രൂപതയുടെ കീഴിലുള്ള കത്തോലിക്കാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് - വെല്‍ഫെയർ പാർട്ടി സഖ്യത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രസ്താവന പുറപ്പെടുവിച്ചതിനെ തുടർന്നാണ് കൂടിക്കാഴ്ച. കെപിസിസി പ്രസിഡന്റ് പാർട്ടിയുടെ നിലപാട് ബിഷപ്പിനോട് വ്യക്തമാക്കിയതായാണ് അറിയുന്നത്. സഭയുടെ പിന്തുണയും അദ്ദേഹം തേടി. സണ്ണി ജോസഫ് കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയതായി സഭയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?