അധിക തീരുവ ഈടാക്കുന്നത് ദീർഘിപ്പിച്ച് ട്രംപ് മെക്സിക്കോയ്ക്ക് പിന്നാലെ കാനഡക്ക് എതിരെയും അമേരിക്ക പ്രഖ്യാപിച്ച ഇറക്കുമതി തീരുവ നടപടികള്‍ ഒരുമാസത്തേക്ക് മരവിപ്പിച്ച ട്രംപിന്റെ നടപടി ആശ്വാസമാകുന്നു. മെക്സിക്കോ, കാനഡ രാഷ്ട്രത്തലവന്മാരുമായി സംസാരിച്ച ശേഷമാണ് നടപടികള്‍ ദീർഘിപ്പിക്കാൻ ട്രംപ് തീരുമാനിച്ചത്. ഇക്കാര്യം അദ്ദേഹം അറിയിക്കുകയും ചെയ്തു. ഒരു മാസത്തേക്ക് നടപടി ഉണ്ടാകില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
അതിർത്തി സുരക്ഷ വർധിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇരു രാജ്യങ്ങളും അംഗീകരിച്ചതിനെ തുടർന്നാണ് തീരുമാനം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ ആഴ്ച്ച സംസാരിക്കും. വ്യാപാര യുദ്ധം ഉണ്ടാകുന്നത് വിലക്കയറ്റം, ക്ഷാമം, ഉല്‍പാദനക്കുറവ് തുടങ്ങിയ ഗുരുതര പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് സാമ്ബത്തിക വിദഗ്ധർ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം.
നേരത്തെ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാനഡ, മെക്സിക്കോ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഉത്തരവില്‍ ഒപ്പിടുകയും ചെയ്തു. തുടർന്ന് അതേനാണയത്തില്‍ തിരിച്ചടിച്ച് കാനഡയും മെക്സിക്കോയും രംഗത്തെത്തി. ഇറക്കുമതിയില്‍ 25 ശതമാനം അധിക നികുതി പ്രഖ്യാപിച്ച അമേരിക്കയോട് കാനഡയും മെക്സിക്കോയും അതേനാണയത്തില്‍ തിരിച്ചടിച്ചാല്‍ കാണാമെന്നായിരുന്നു പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പുതിയ ഭീഷണി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?