കേരളത്തിലെ 79 മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇനി പ്ലാസ്റ്റിക് 'ഫ്രീ'; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • 02/03/2025

കേരളത്തിലെ 11 ജില്ലകളിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് രഹിത മേഖലകളായി പ്രഖ്യാപിക്കും. ഇതിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 79 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പരിസ്ഥിതി വകുപ്പ് 10 വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഉയര്‍ന്ന ജനസാന്ദ്രതയുള്ള മലയോര പ്രദേശങ്ങളായി തരംതിരിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ എല്ലാ മലയോര പ്രദേശങ്ങളിലും നിലവില്‍ നിരോധിച്ച ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, ഗതാഗതം, വില്‍പ്പന, ഉപയോഗം എന്നിവയും പൂര്‍ണമായി നിരോധിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്ന് മാസത്തിനുള്ളില്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലൈസന്‍സുള്ള കടയുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കാന്‍ ആവശ്യമായ സമയം നല്‍കുന്നു.

ഹൈക്കോടതിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ്, പൊലീസ്, മോട്ടോര്‍ വാഹനങ്ങള്‍, ടൂറിസം, വനംവകുപ്പുകള്‍, കേരള സംസ്ഥാന നിയന്ത്രണ ബോര്‍ഡ് എന്നിവയുമായി കൂടിയാലോചിച്ച്‌ വിശദമായ ഒരു പദ്ധതി തയ്യാറാക്കുമെന്ന് കോടതിയെ അറിയിച്ചു.

Related News