സിഐടിയു, സിപിഎം നേതാക്കള്‍ക്ക് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മന്ത്രി ആര്‍ ബിന്ദു. കേന്ദ്ര മന്ത്രി സമരപന്തല്‍ സന്ദര്‍ശിച്ചപ്പോള്‍ മണിമുറ്റത്താവണി പന്തല്‍ എന്നാണല്ലോ അവര്‍ പാടിയതെന്ന് മന്ത്രി ആര്‍ ബിന്ദു പരിഹസിച്ചു. കേന്ദ്ര മന്ത്രിയോട് അവര്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാൻ പറ്റിയില്ലേ? കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതിയുടെ ഭാഗമായ അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് പറയാൻ ഒന്നുമില്ലെന്നും മന്ത്രി ആര്‍ ബിന്ദു കുറ്റപ്പെടുത്തി.
കേന്ദ്രത്തോട് ആവശ്യങ്ങള്‍ പറയാൻ നട്ടെല്ല് വേണമെന്നും അതുണ്ടായില്ലെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. അവർക്ക് കേന്ദ്ര സർക്കാരിനോട് പറയാൻ ഒന്നുമില്ല. ആശാവർക്കർമാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച സർക്കാരാണ് ഇടത് പക്ഷ സർക്കാർ . സംസ്ഥാന സര്‍ക്കാരിന് അവരോട് അനുഭാവപൂര്‍വമായ സമീപനമുണ്ടായിട്ടും അവര്‍ സമരം മുന്നോട്ട് കൊണ്ടുപോവുകയാണ്. ബിജെപിയുടെ ബിഎംഎസ് ആണ് സമര നോട്ടീസ് നല്‍കിയത്.
എല്ലാ ഇടതുവിരുദ്ധ സംഘടനകളും മഴവില്‍ സംഖ്യമുണ്ടാക്കി പാവപ്പെട്ട ആശാ വര്‍ക്കര്‍മാരെ സര്‍ക്കാരിനെതിരെ ഉപയോഗിക്കുകയാണെന്നും ആര്‍ ബിന്ദു ആരോപിച്ചു. ആശമാരുടെ പ്രാഥമിക ആവശ്യങ്ങള്‍ പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?