കോഴഞ്ചേരിയില്‍ പത്താം ക്ലാസ് പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ എത്തിയത് മദ്യവുമായി. പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ ആഘോഷിക്കാനാണ് നാലംഗ സംഘം ബാഗില്‍ മദ്യവുമായി എത്തിയത്. ഇതില്‍ ഒരാളുടെ ബാഗില്‍ നിന്നും മുത്തശ്ശിയുടെ മോതിരം വിറ്റ 10000 രൂപയുടെ കണ്ടെത്തി.
പരീക്ഷ എഴുതാൻ രാവിലെ ഒരു വിദ്യാർഥി മദ്യപിച്ചാണ് എത്തിയത്. സംശയം തോന്നിയ അധ്യാപകർ വിദ്യാര്‍ഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികളും ആഘോഷം നടത്താൻ ശേഖരിച്ച പണവും കണ്ടെത്തിയത്. മദ്യമാണെന്ന് സംശയം ഉണ്ടാവാതിരിക്കാന്‍ സാധാരണ വെള്ളം കുപ്പിയില്‍ വെള്ളവുമായി ചേർത്താണ് വിദ്യാർഥകള്‍ മദ്യം കൊണ്ടു വന്നത്.
പരീക്ഷയ്ക്ക് ശേഷം രക്ഷിതാക്കളെയും ആറന്മുള പൊലീസിലും സ്കൂള്‍ അധികൃതർ വിവരമറിയിച്ചു. വിദ്യാർഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാർഥികള്‍ക്ക് മദ്യം ആരെങ്കിലും വാങ്ങി നല്‍കിയതാണോ? വിദ്യാർഥികള്‍ സ്വയം വാങ്ങിയതാണോ, ലഹരിക്കടത്തിന് വിദ്യാർഥികളെ മറ്റാരെങ്കിലും ചൂഷണം ചെയ്യുന്നുണ്ടോ എന്നതിലും പൊലീസ് വിശദമായ അന്വേഷണം നടത്തും. മുത്തശ്ശിയുടെ മോതിരം വിറ്റു കിട്ടിയ ബാക്കി പണം വിദ്യാര്‍ഥികള്‍ എന്തു ചെയ്തു എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?