മ്യാന്‍മറില്‍ സൈന്യം 30ലേറെ പേരെ വെടിവച്ചുകൊന്നു കത്തിച്ചു

  • 26/12/2021

യാങ്കൂണ്‍: സര്‍ക്കാരിനെ അട്ടിമറിച്ച് സെന്യം അധികാരം പിടിച്ചതിനു പിന്നാലെ മ്യാമന്മറില്‍ വീണ്ടും കൂട്ടക്കൊല. സൈന്യം സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പടെ 30ലേറെ പേരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിച്ചു. കയയിലെ മോസോ ഗ്രാമത്തിന് സമീപമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതശരീരങ്ങള്‍ വികൃതമാക്കിയ ശേഷം കത്തിക്കുകയായിരുന്നു.

സൈന്യമാണ് ക്രൂര കൊലപാതകങ്ങള്‍ക്കുമുന്നിലെന്ന് പ്രദേശിക മനുഷ്യാവകാശ സംഘടന അറിയിച്ചു.
കൊല്ലപ്പെട്ടവര്‍ സാധാരാണക്കാരായ പൗരന്മാരാണ്. തങ്ങളുടെ പ്രസ്ഥാനവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും സൈന്യത്തിനെതിരെ പോരാടുന്ന സായുധ സംഘടനയായ കാറന്നി നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.

ആയുധങ്ങളുമായെത്തിയ ഒരു സംഘം ഭീകരരെ വെടിവച്ചുകൊന്നെന്നാണ് മ്യാന്മര്‍ സൈന്യം പറഞ്ഞു.

ഇവര്‍ പ്രദേശിക തീവ്രവാദ സംഘത്തില്‍പ്പെട്ടവരാണെന്നും സൈന്യം പറഞ്ഞതായി മ്യാന്‍മര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related News