വിവാഹ ദിവസം ചാവേറായി പൊട്ടിത്തെറിച്ച് മലയാളി ഐഎസ് ഭീകരന്‍

  • 12/03/2022

ന്യൂഡൽഹി: ഭീകര സംഘടനയായ ഐഎസിന്റെ ഖുറാസൻ പ്രവിശ്യാ വിഭാഗത്തിൽ (ഐഎസ്കെപി) അംഗമായ മലയാളി യുവാവ് അഫ്ഗാനിസ്ഥാനിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടുവെന്ന് ഐഎസ് ഖൊറാസന്‍ഭീകര സംഘടനയുടെ മുഖപത്രമാണ് വെളിപ്പെടുത്തിയത്. കേരളത്തിൽനിന്നുള്ള എംടെക് വിദ്യാർഥിയായ നജീബ് അൽ ഹിന്ദി (23) ആണ് കൊല്ലപ്പെട്ടതെന്ന് സംഘടനയുടെ പ്രസിദ്ധീകരണമായ ‘വോയ്സ് ഓഫ് ഖുറാസനി’ൽ പറയുന്നു. 

നജീബിനെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ വ്യക്തമല്ല. എപ്പോഴാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. ഐഎസ്കെപിയും താലിബാനുമായുള്ള സംഘർഷത്തിൽ കൊല്ലപ്പെടുകയായിരുന്നുവെന്നാണു സൂചന. പാക്ക് യുവതിയുമായുള്ള വിവാഹദിവസമാണു കൊല്ലപ്പെട്ടതെന്നും ലേഖനത്തിൽ പറയുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനില്‍ എത്തിയതെന്നും പാകിസ്താന്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറായി ആക്രമണത്തില്‍ പങ്കെടുത്തതെന്നും വോയിസ് ഓഫ് ഖൊറാസന്‍ റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിട്ടുണ്ട്. 

ഇന്ത്യയിൽനിന്ന് ഒറ്റയ്ക്ക് അഫ്ഗാനിസ്ഥാനിലെത്തിയ നജീബ്, കേരളത്തിൽനിന്നുള്ള മറ്റുള്ളവരെ ഐഎസ്കെപിയിൽ പരിചയപ്പെട്ടിരുന്നുവെന്നും പറയുന്നുണ്ട്. ഐഎസിന്റെ ദക്ഷിണേഷ്യൻ വിഭാഗമാണ് ഐഎസ്കെപി. ഇന്ത്യയിൽനിന്നുള്ളവരെ സൂചിപ്പിക്കാനാണു പേരിനൊപ്പം 'ഹിന്ദി' എന്നു ചേർക്കുന്നത്.

Related News