ഭീമന്‍ കട്ടൗട്ടുകള്‍ ഏറ്റെടുത്ത് ഫിഫയും; ഫുട്‌ബോള്‍ പ്രേമത്തിന്റെ പ്രതീകമായി പുള്ളാവൂര്‍

  • 08/11/2022

ഖത്തറില്‍ നിന്ന് 3,022 കിലോമീറ്റര്‍ അകലെ, ഇങ്ങ് കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് ഇന്ന് ലോക ഫുട്‌ബോള്‍ പ്രേമികളുടെ ചര്‍ച്ചാ വിഷയം. പുള്ളാവൂരിലെ ഭീമന്‍ കട്ടൗട്ടുകള്‍ ഫിഫ തങ്ങളുടെ ഔദ്യോഗിക പേജില്‍ പങ്കുവച്ചതോടെ ലോകമെമ്ബാടുമുള്ള ഫുട്‌ബോള്‍ പ്രേമത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു പുള്ളാവൂര്‍.


ഫുട്‌ബോള്‍ മാമാങ്കത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ലോകത്തെ മുഴുവന്‍ ലോകകപ്പ് ചൂടിലേക്ക് എത്തിക്കാന്‍ കോഴിക്കോട്ടെ പുള്ളാവൂര്‍ എന്ന ചെറുഗ്രാമത്തിന് സാധിച്ചു. ഇവിടെ പുഴയുടെ നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മെസ്സിയും, നെയ്മറും, റൊണാള്‍ഡോയും ഇന്ന് ട്വിറ്ററിലെ രസികന്‍ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്.

കോഴിക്കോട്ടെ പുള്ളാവൂര്‍ ഗ്രാമത്തിലെ പുഴയുടെ നടുവില്‍ ആദ്യ ഉയര്‍ന്നത് മെസിയുടെ കട്ട് ഔട്ടാണ്. പുഴയുടെ നടുവില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന മെസിയെ കണ്ടാല്‍ ഇതുവഴി പോകുന്നവര്‍ ഒന്ന് നിറുത്തി ഒരു നോക്ക് കണ്ട് ഒരു ചിത്രമെടുത്തെ യാത്ര തുടരുകയുള്ളു. പുള്ളാവൂരിലെ അര്‍ജന്‍റീന ആരാധകര്‍ കട്ടൗട്ടുമായി പോകുന്നതിന്‍റെയും പുഴയില്‍ സ്ഥാപിക്കുന്നതിന്‍റെയും വിഡിയോ വൈറലായത് നിമിഷ നേരം കൊണ്ടാണ്.

എന്നാല്‍ വിട്ടുകൊടുക്കാതെ തയ്യാറാകാതെ ബ്രസീല്‍ ആരാധകരും വച്ചു തങ്ങളുടെ പ്രിയതാരത്തിന്റെ ഭീമന്‍ കട്ട്‌ഔട്ട്. മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടിയായി നെയ്മറിന്റെ 40 അടി കട്ടൗട്ടാണ് അതെ പുഴയില്‍ ബ്രസില്‍ ആരാധകര്‍ ഉയര്‍ത്തിയിരിക്കുന്നത്. തല ഉയര്‍ത്തി നില്‍ക്കുന്ന മെസ്സിയും നെയ്മറുമെല്ലാം ആരാധകര്‍ക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. വൈകിയില്ല.പിന്നാലെ വന്നു റൊണാള്‍ഡോയും. ഇനി ഏതെല്ലാം ആരാധകര്‍ രംഗത്തെത്തും എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

Related News