പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതില്‍ ആരോപണവുമായി അമ്മ; 'ആറ് കോടിയുടെ പദ്ധതിയില്‍ പ്രശ്നങ്ങളുണ്ടായിട്ടും ഒപ്പിടാൻ സമ്മര്‍ദ്ദമുണ്ടായി'

  • 11/07/2025

തിരുവനന്തപുരത്ത് പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടർ ജെയ്‌സണ്‍ അലക്സ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി അമ്മ. മകൻ ജീവനൊടുക്കിയത് തൊഴില്‍ സമ്മർദത്തെ തുടർന്നാണെന്ന് അവർ ആരോപിച്ചു.

തിരുവനന്തപുരത്തെ ടെലികമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട ഡിജിറ്റലാക്കാനുള്ള 6 കോടിയുടെ പദ്ധതിയുടെ പേരിലായിരുന്നു സമ്മർദ്ദമെന്നും പദ്ധതി നടപ്പാക്കാനുള്ള സമിതിയില്‍ ജെയ്സണും അംഗമായിരുന്നുവെന്നും അവർ പറ‌ഞ്ഞു. പദ്ധതിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒപ്പിടാൻ ജയ്‌സണ്‍ അലക്സ് വിസമ്മതിച്ചിരുന്നു. ഇത് കാരണം മേലുദ്യോഗസ്ഥരില്‍ നിന്ന് സമ്മർദമുണ്ടായി.

ഇന്നലെ രാവിലെ 5.30ന് ഡ്യൂട്ടിക്ക് പോയ ജെയ്സണ്‍ പത്ത് മണിക്ക് തന്നെ തിരിച്ചെത്തിയതില്‍ ദുരൂഹതയുണ്ട്. മകൻ ഭക്ഷണവുമെടുത്താണ് ജോലിക്ക് പോയിരുന്നതെന്നും അവർ പറഞ്ഞു.

Related News