ഹവല്ലിയിൽ 250 കിലോ കേടായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു

  • 16/09/2024


കുവൈത്ത് സിറ്റി: 250 കിലോ കേടായ മാംസം പിടിച്ചെടുത്ത് പബ്ലിക് അതോറിറ്റി ഫോർ കൂടാതെ, 11 നിയമലംഘന റിപ്പോർട്ടുകൾ നൽകുകയും വിവിധ മായം കലർന്ന ഭക്ഷ്യവസ്തുക്കൾ ഹവല്ലിയിൽ നശിപ്പിക്കുകയും ചെയ്തുവെന്നും അധികൃതർ അറിയിച്ചു. കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ച് ഭക്ഷണ ശാലകൾ പ്രവർത്തിപ്പിക്കുക, അജ്ഞാത ഉത്ഭവമുള്ള മായം കലർന്ന ഭക്ഷണം വിൽക്കുക, ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാതെ ഭക്ഷണം കൈകാര്യം ചെയ്യുന്ന തൊഴിലാളികൾ തുടങ്ങിയ നിയമലംഘനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 

ശീതീകരിച്ച മാംസം, കോഴി, പക്ഷികൾ എന്നിവ പുതിയത് എന്ന നിലയിൽ വിൽക്കുന്നതായും അതോറിറ്റി കണ്ടെത്തി. ഈ നിയമലംഘനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ അബ്ദുല്ല അൽ കന്ദരി പറഞ്ഞു. ഫുഡ് സ്റ്റോറുകൾ, സെൻട്രൽ മാർക്കറ്റുകൾ, വെയർഹൗസുകൾ, ഭക്ഷ്യ ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവയെ ലക്ഷ്യം വച്ചുള്ള പരിശോധന ക്യാമ്പയിനുകൾ രാപ്പകലില്ലാതെ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News