ഗുജറാത്തില്‍ ബലാത്സംഗശ്രമം ചെറുത്ത ആറ് വയസുകാരിയെ കൊന്ന് സ്കൂളിന് പിന്നില്‍ കുഴിച്ചുമൂടി പ്രിൻസിപ്പല്‍

  • 24/09/2024

ബലാത്സംഗ ശ്രമം ചെറുത്ത ആറ് വയസുകാരിയെ കൊലപ്പെടുത്തി സ്കൂള്‍ കോമ്ബൗണ്ടില്‍ കുഴിച്ചുമൂടി പ്രിൻസിപ്പല്‍. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സ്കൂളിലേക്കു പോയ ഒന്നാം ക്ലാസ് വിദ്യാർഥിനി തിരികെയെത്താത്തതിനെ തുടർന്ന് മാതാവ് നല്‍കിയ തിരോധാന പരാതിയില്‍ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊടുംക്രൂര കൊലപാതകവിവരം പുറത്താവുന്നത്. 

സംഭവത്തില്‍ 55കാരനായ ഗോവിന്ദ് നട്ട് ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ശ്വാസംമുട്ടി കൊലപ്പെടുത്തിയ ശേഷം സ്കൂള്‍ കോമ്ബൗണ്ടില്‍ കുഴിച്ചുമൂടുകയും ബാഗും ഷൂസും ക്ലാസ് മുറിക്ക് സമീപം ഉപേക്ഷിക്കുകയുമായിരുന്നു. വ്യാഴാഴ്ച സ്കൂള്‍ കോമ്ബൗണ്ടില്‍നിന്ന് ആറ് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്തതോടെയാണ് കൊലപാതകവിവരം നാടാകെയറിഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ ശ്വാസംമുട്ടിയാണ് പെണ്‍കുട്ടി മരിച്ചതെന്ന് കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് 10 സംഘങ്ങള്‍ രൂപീകരിച്ച്‌ അന്വേഷണം ആരംഭിക്കുകയും ചെയ്തു. 

എല്ലാ ദിവസവും പ്രിൻസിപ്പലിനൊപ്പമാണ് പെണ്‍കുട്ടി സ്കൂളില്‍ പോയിരുന്നതെന്ന് അമ്മ പൊലീസിനോടു പറഞ്ഞു. എന്നാല്‍ സംഭവദിവസം, താൻ പെണ്‍കുട്ടിയെ സ്കൂളില്‍ വിട്ടശേഷം മറ്റു ചില ജോലികള്‍ക്കായി പോവുകയായിരുന്നു എന്നായിരുന്നു പ്രിൻസിപ്പല്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ വാദം പൊലീസ് വിശ്വസിച്ചില്ല. തുടർന്ന് ഇയാളുടെ ഫോണ്‍ ലൊക്കേഷൻ പരിശോധിച്ചപ്പോള്‍ ഇയാള്‍ അന്ന് വൈകിയും സ്‌കൂളിലുണ്ടായിരുന്നെന്ന് മനസിലായി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ക്രൂരകൃത്യം ചെയ്തത് താനാണെന്ന് പ്രിൻസിപ്പല്‍ സമ്മതിച്ചു. 

Related News