ഹണിട്രാപ്; നഗ്നദൃശ്യങ്ങള്‍ കാട്ടി 50 ലക്ഷം തട്ടി, വ്യവസായിയുടെ മരണത്തില്‍ മലയാളി ദമ്ബതികള്‍ അറസ്റ്റില്‍

  • 08/10/2024

മംഗളൂരുവില്‍ വ്യവസായിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനുമായ ബി.എം.മുംതാസ് അലി(52)യുടെ ആത്മഹത്യയില്‍ മലയാളി ദമ്ബതികള്‍ അറസ്റ്റില്‍. സഹോദരൻ ഹൈദർ അലി നല്‍കിയ പരാതിയിലാണ് റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്ന് അറസ്റ്റിലായത്. ഇവരുള്‍പ്പെടെ 6 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 

ഹണിട്രാപ്പിനെ തുടർന്നാണ് മുംതാസ് അലിയുടെ ആത്മഹത്യയെന്ന് പരാതിയിലല്‍ പറയുന്നു. നഗ്നദൃശ്യങ്ങള്‍ കാണിച്ച്‌ മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നതായും മുംതാസ് അലിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഘം വീണ്ടും പണം ആവശ്യപ്പെട്ടെന്നും സഹോദരൻ നല്‍കിയ പരാതിയില്‍ പറയുന്നു.

ഷാഫി, മുസ്തഫ, അബ്ദുല്‍ സത്താർ, ഇയാളുടെ ഡ്രൈവർ സിറാജ് എന്നിവരാണ് പൊലീസ് തിരയുന്ന മറ്റ് പ്രതികള്‍. ബൈക്കംപാടിയിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച പുലർച്ചെ പുറപ്പെട്ട മുംതാസ് അലി കുടുംബാംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ തന്റെ മരണത്തിന് കാരണം 6 പേരാണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ സൂചന നല്‍കിയിരുന്നു.

Related News