തെലങ്കാന ടണല്‍ ദുരന്തം: രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തില്‍

  • 27/02/2025

തെലങ്കാനയിലെ നാഗർകുർണൂളില്‍ ടണലില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായി രക്ഷാപ്രവർത്തനം അഞ്ചാം ദിവസത്തില്‍. നിറഞ്ഞുകിടക്കുന്ന ചെളിയാണ് പ്രധാന തടസ്സം. 

രക്ഷാപ്രവർത്തനം ആരംഭിച്ച്‌ ദിവസങ്ങള്‍ പിന്നിട്ടിട്ടും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ഇതുവരെ ആശയവിനിമയം നടത്താൻ പോലും സാധിച്ചിട്ടില്ല. എന്നാല്‍, രക്ഷാപ്രവർത്തനം രണ്ടു ദിവസത്തിനുള്ളില്‍ പൂർത്തിയാക്കാം എന്ന പ്രതീക്ഷയിലാണ് തെലങ്കാന സർക്കാർ. 

ചെളിമാറ്റി തിരയാൻ തീരുമാനിച്ചതിനാല്‍ പ്രവർത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാകുമെന്ന് തെലങ്കാന ജലസേചന മന്ത്രി എൻ. ഉത്തംകുമാർ റെഡ്ഡി അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ടണല്‍ ബോറിംഗ് മെഷീൻ ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച്‌ കഷണങ്ങളാക്കി നീക്കം ചെയ്യും. 

അതേസമയം, കുടുങ്ങിയവരെ ജീവനോടെ രക്ഷിക്കാൻ സാധിക്കുമോ എന്നതില്‍ ദൗത്യസംഘവും ഉറപ്പുനല്‍കുന്നില്ല. കഴിഞ്ഞ ശനിയാഴ്ച നിർമാണപ്രവർത്തനങ്ങള്‍ക്കായി എത്തിയ എട്ടു തൊഴിലാളികളാണ് ദിവസങ്ങളായി ടണലില്‍ കുടുങ്ങിക്കിടക്കുന്നത്.

Related News