തെലങ്കാനയിലെ ടണല്‍ ദുരന്തത്തില്‍ ഒരു മൃതദേഹം കണ്ടെത്തി. തകർന്ന ബോറിംഗ് മെഷീന്റെ ഇടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആരുടെതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൈയും മറ്റ് ചില ഭാഗങ്ങളുമാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം പുറത്തേക്ക് എടുക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ കേരളത്തില്‍ നിന്ന് കൊണ്ട് പോയ രണ്ട് കെഡാവർ നായ്ക്കള്‍ മനുഷ്യശരീരത്തിന്റെ സാന്നിധ്യം ഉള്ള രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നു. കഡാവർ നായ്ക്കള്‍ കണ്ടെത്തിയ ആദ്യത്തെ സ്പോട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കേരളത്തില്‍ നിന്നുള്ള കഡാവർ നായ്ക്കളായ മായയും മര്‍ഫിയും ദുരന്തസ്ഥലത്ത് മനുഷ്യശരീരത്തിന്റെ ഗന്ധം ലഭിച്ച രണ്ട് ഇടങ്ങള്‍ കണ്ടെത്തിയിരുന്നു. മായയും മർഫിയും ഇന്നലെ രാവിലെ ടണലിന് അകത്ത് പരിശോധന നടത്തിയിരുന്നു. ഈ രണ്ട് ഇടങ്ങളിലേക്കും മണ്‍വെട്ടി കൊണ്ട് മാത്രമേ പരിശോധിക്കാൻ സാധിക്കുന്നുള്ളൂ. മണ്ണ് കുഴിച്ച് പരിശോധിച്ചപ്പോള്‍ ദുർഗന്ധം പുറത്ത് വന്നിരുന്നു. വലിയ യന്ത്രസാമഗ്രികള്‍ ഇന്നും കൊണ്ട് വരാൻ കഴിഞ്ഞില്ല. ഒരു മാസമെങ്കിലും നീണ്ട ശേഷമേ ദൗത്യം അവസാനിപ്പിക്കാനാകൂ എന്ന് തെരച്ചില്‍ സംഘം അറിയിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?