കേരളത്തോട് കേന്ദ്രത്തിന് വിവേചനമെന്ന ആക്ഷേപം തള്ളാൻ രാജ്യസഭയില്‍ കണക്കുകള്‍ നിരത്തി ധനമന്ത്രി നിർമ്മല സീതാരാമൻ. മോദി അധികാരമേറ്റതിന് പിന്നാലെ 2014 മുതല്‍ 2024 വരെ കേന്ദ്രം 1.57 ലക്ഷം കോടി രൂപ കേരളത്തിന് അനുവദിച്ചെന്ന് ധനമന്ത്രി പറഞ്ഞു. യുപിഎയുടെ 2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ കിട്ടിയത് 46,300 കോടി രൂപയായിരുന്നു. 239% വർധന.2014-24 കാലയളവില്‍ ഗ്രാൻഡായി 1.56 ലക്ഷം കോടി നല്‍കി.
യു പി എ കാലത്ത് 2004 മുതല്‍ 2014 കിട്ടിയത് 25,630 കോടി രൂപ. കൊവിഡ് കാലത്ത് പലിശരഹിത വായ്പയായി 2,715 കോടി കേരളത്തിന് നല്‍കി. 50 വർഷത്തേക്കാണ് നല്‍കിയത്. മോദിയുടെ കാലത്തേത് പോലെ കേരളത്തിന് ഇതുവരെയും സഹായം കിട്ടിയിട്ടില്ലെന്നും നിർമ്മല സീതാരാമൻ രാജ്യസഭയില്‍ അവകാശപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?