ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ 75 കുവൈത്ത് ദിനാർ പിഴ, മദ്യപിച്ച് വാഹനമോടിച്ചാൽ 5,000 KD വരെ പിഴ; പുതിയ ട്രാഫിക് നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ

  • 22/04/2025

 


കുവൈത്ത് സിറ്റി: ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകളാണ് പുതിയ ട്രാഫിക് നിയമ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പുതിയ നിയമനിർമ്മാണം കുറ്റകൃത്യങ്ങൾക്ക് കടുത്ത പിഴയാണ് ചുമത്തുന്നത്. പ്രധാനമായും ചുവന്ന റെഡ് സിഗ്നൽ മറികടക്കുക , അശ്രദ്ധമായി വാഹനമോടിക്കുക, പൊതു റോഡുകളിൽ ലൈസൻസില്ലാത്ത ഡ്രൈവിം​ഗ്, അമിതവേഗത, തെറ്റായ ഡ്രൈവിംഗ് എന്നിവയ്ക്കെതിരെയാണ് കർശന നടപടി. 1976-ൽ പുറപ്പെടുവിച്ച നിലവിലുള്ള ട്രാഫിക് നിയമത്തിലെ ഭൂരിഭാഗം ആർട്ടിക്കിളുകൾക്കും പുതിയ നിയമത്തിൽ മാറ്റമുണ്ട്.

പുതിയ നിയമത്തിലെ ഏറ്റവും ചെറിയ പിഴ നിരോധിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതിനാണ് ,15 ആയിരിക്കും ഇനിമുതൽ (നിലവിൽ KD 5), മദ്യപിച്ച്, മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുമ്പോൾ ഗുരുതരമായ പരിക്കോ മരണമോ ഉണ്ടാക്കിയാൽ ഏറ്റവും വലിയ പിഴ 5,000 കുവൈത്ത് ദിനാർ വരെയാകാം. ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാലുള്ള പിഴ കുവൈത്ത് 75 ദിനാർ ആയും, സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തതിൻ്റെ പിഴ കെഡി 10ൽ നിന്ന് 30 കെഡി ആയും വർധിപ്പിക്കും. അശ്രദ്ധമായി വാഹനമോടിക്കുന്നതിനുള്ള പിഴ മൂന്നിരട്ടിയാക്കി 150 ദിനാർ ആയും, റോഡിൽ റെഡ് ലൈറ്റ് മറികടക്കുന്നതിനും റേസിങ്ങിനുമുള്ള പിഴ മൂന്നിരട്ടിയായി 150 ദിനാർ ആയി ഉയർത്തി. ഉച്ചത്തിലുള്ള ശബ്ദങ്ങൾ, അല്ലെങ്കിൽ ദോഷകരമായ ദ്രാവകങ്ങളുടെ ചോർച്ച എന്നിവയുള്ള വാഹനങ്ങളുടെ പിഴ നിലവിൽ KD 10 ൽ നിന്ന് 75 ദിനാർ ആയി ഉയർത്തും, വികലാംഗർക്കുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതിനുള്ള പിഴ 15 മടങ്ങ് വർധിപ്പിച്ച് 150 ദിനാർ ആക്കും.

ഒരു വാഹനമോടിക്കുന്നയാൾ വേഗപരിധി കവിയുന്നതിൻ്റെ അടിസ്ഥാനത്തിൽ. അമിതവേഗതയ്ക്കുള്ള പിഴകൾ KD 20-നും 50-നും ഇടയിൽ നിന്ന് KD 70-നും KD 150-നും ഇടയിലായി ഉയർത്തും, മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുന്നവർക്ക് 1000 മുതൽ 3000 വരെ പിഴയും ഒരു വർഷം മുതൽ രണ്ട് വർഷം വരെ തടവും ലഭിക്കും.

പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചാൽ 2,000 മുതൽ 3,000 വരെ പിഴയും ഒന്നു മുതൽ മൂന്നു വർഷം വരെ തടവും ലഭിക്കും. എന്നിരുന്നാലും, ഈ ഡ്രൈവർമാർ മരണമോ പരിക്കോ ഉണ്ടാക്കുകയാണെങ്കിൽ, പിഴ കുറഞ്ഞത് 2,000 KD ആയിരിക്കും, കൂടാതെ 5,000 KD വരെ പോകാം, കൂടാതെ രണ്ട് മുതൽ അഞ്ച് വർഷം വരെ തടവും ലഭിക്കും.

Related News