കൊവിഡ് മാർഗ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നു

  • 22/09/2020

കുവൈറ്റ് സിറ്റി;   കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ആരോഗ്യ മേഖലയിൽ മാർഗ നിർദേശങ്ങളും, നിയമങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നു.  ആഭ്യന്തര മന്ത്രാലയത്തിന് ആരോഗ്യമന്ത്രാലയത്തിൽ നിന്നും ലഭിച്ച ഔദ്യോഗിക കത്തിന്റെ അടിസ്ഥാനതത്തിലാണ് തീരുമാനം. അനാവശ്യമായ ഒത്തുചേരലുകൾ, കൊവിഡ്  മാർഗ നിർദേശം ലംഘിച്ച് മറ്റ് പരിപാടികൾ നടത്തുന്നത്, ആരോഗ്യ രംഗത്തും, ആരോഗ്യപ്രവർത്തകർക്കെതിരെയുമുളള ആക്രമണങ്ങൾ എന്നിവക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നതായി പ്രാദേശിക ദിനപത്രം  റിപ്പോർട്ട് ചെയ്യുന്നു.

സമീപകാലത്തെ കണക്കുകൾ പ്രകാരം ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ ലംഘിച്ചുളള ഒത്തുചേരലുകൾ  കൊവിഡ് വൈറസ് ക്രമാതീതമായി വർധിക്കാനുളള സാഹചര്യമുണ്ടാക്കിയതായും ആരോഗ്യമന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു. ഇത്തര പ്രശ്നങ്ങൾ ഉയർന്നു വരുന്ന പശ്ചാത്തലത്തിൽ ഇതിനെതിരെ അന്വേഷണം നടത്താനും, കർശന നടപടി സ്വീകരിക്കാനും പൊലീസ് ഉദ്യോഗസ്ഥരെയും, പൊതുസുരക്ഷാ, രക്ഷാ പ്രവർത്തനങ്ങൾ എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവരെയും ആഭ്യന്തമന്ത്രാലയം ചുമതലപ്പെടുത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.  രാജ്യത്ത് വ്യാപിച്ച കൊവിഡ് വൈറസിനെതിരെ പ്രതിരോധിക്കാൻ ഏകദേശം 6 മാസം എടുക്കേണ്ടി വന്നെന്നും, ഈ പ്രതിരോധ പ്രവർത്തനങ്ങളെ നശിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.   കൊവിഡിനെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യാഗസ്ഥർ പുതിയ നിർദേശങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരണം നടത്തിയതിലൂടെ ആളുകളിൽ നിന്നും നല്ല രീതിയിലുളള പ്രതികരണം  ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.  

Related News