കോവിഷീൽഡ് രണ്ട് ഡോഡുകൾ തമ്മിലുള്ള ഇടവേള എട്ടാഴ്ച‍യായി നീട്ടണമെന്ന് കേന്ദ്രം

  • 22/03/2021

കോവിഷീൽഡ് വാക്‌സിൻറെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറു മുതൽ എട്ടാഴ്ച വരെ ആക്കി വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച്‌ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ നിർദേശം നൽകി. നിലവിൽ രണ്ട് ഡോസുകൾക്കിടയിലുള്ള കാലയളവ് 28 ദിവസം അല്ലെങ്കിൽ നാല് മുതൽ ആറാഴ്ചയ്ക്കിടയിൽ എന്നായിരുന്നു.

സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീൽഡ് വാക്സിന് മാത്രമാണ് ഇത് ബാധകമാവുക. ഓക്സ്ഫഡ്- ആസ്ട്രാസെനെക്ക വാക്സിൻ, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയ്ക്ക് ഇത് ബാധകമല്ല. ഈ വാക്സിനുകളുടെ ഡോസുകൾ തമ്മിലുള്ള ഇടവേള നിലവിലുള്ളതുതന്നെ തുടരും.

പുതിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഡോസുകൾ തമ്മിലുള്ള ഇടവേള നാഷണൽ ടെക്‌നിക്കൽ അഡ്‌വൈസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷൻ, നാഷണൽ എക്‌സ്‌പേട്ട് ഗ്രൂപ്പ് ഓഫ് വാക്‌സീൻ അഡ്മിനിസ്‌ട്രേഷൻ തുടങ്ങിയവർ പുനഃപരിശോധിച്ചു. ആറ് മുതൽ എട്ടാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ ഡോസ് എടുത്താൽ കൂടുതൽ മെച്ചപ്പെട്ട സംരക്ഷണം ലഭിക്കും.

60 വയസിനു മേൽ പ്രായമുള്ളവർക്കും മറ്റ് അസുഖങ്ങളുള്ള 45 വയസിനു മേൽ പ്രായമുള്ളവർക്കും രണ്ടാംഘട്ട വാക്‌സിനേഷൻ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഡോസുകളുടെ ഇടവേള ദീർഘിപ്പിച്ചുകൊണ്ടുള്ള നിർദേശം. വാക്‌സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ച്‌ രണ്ടാഴ്ചയ്ക്കു ശേഷമാണ് ആൻറിബോഡി ഉത്പാദിപ്പിക്കപ്പെടുകയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Related News