ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് തേജസ്വി യാദവ്

  • 12/11/2020

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടമറി നടന്നെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. വോട്ടെണ്ണല്‍ ക്രമക്കേടിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടുനിന്നു എന്നതാണ് തേജസ്വി യാദവിന്റെ പ്രധാന ആരോപണം. തപാല്‍ വോട്ടുകള്‍ വീണ്ടും എണ്ണണം എന്ന തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 

ജനങ്ങള്‍ മഹാസഖ്യത്തെ അധികാരത്തില്‍ എത്തിക്കാനാണ് വോട്ട് ചെയ്തത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍ഡിഎയ്ക്ക് അനുകൂലമായ നിലപാട് എടുക്കുകയാണ് ചെയ്തത് എന്നും തേജസ്വി യാദവ് ആരോപണം ഉന്നയിക്കുന്നു. 

അതേസമയം ബിഹാറില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമിത്തിലാണ് തേജസ്വി യാദവ്. ഇതിന്റെ ഭാഗമായി ആര്‍ജെഡിയുടെ എല്ലാ എം.എല്‍.എമാരും ഒരു മാസത്തേക്ക് പട്‌നയില്‍ തുടരണമെന്നും സ്വന്തം മണ്ഡലത്തിലേക്ക് മടങ്ങരുതെന്നും തേജസ്വി ആവശ്യപ്പെട്ടു.

Related News