അര്‍ജെഡിയുടെയും ഇടതുപക്ഷത്തിന്റെയും അടുത്തെത്താനായില്ല; ബിഹാറില്‍ തോല്‍വി ഏറ്റുപറഞ്ഞ് കോണ്‍ഗ്രസ്

  • 12/11/2020

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയം സമ്മതിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് ഇതുമായി ബന്ധപ്പെട്ട് പരാമര്‍ശം നടത്തിയിരിക്കുന്നത്. ആര്‍ജെഡിയും ഇടതുപക്ഷ പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ കോണ്‍ഗ്രസിന് അത്ര നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. 

കോണ്‍ഗ്രസിനും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ബിഹാറില്‍ മഹാസഖ്യം അധികാരത്തില്‍ എത്തുമായിരുന്നു. ബിഹാറിലെ ജനങ്ങളും അത് ആഗ്രഹിച്ചിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 19 സീറ്റിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. എന്നാല്‍ മത്സരിച്ച 29 സീറ്റുകളില്‍ 16 സീറ്റുകളില്‍ ഇടപക്ഷം വിജയിച്ചിരുന്നു. 75 സീറ്റുകളാണ് അര്‍ജെഡി നേടിയയത്. കേവല ഭൂരിപക്ഷത്തിനാവശ്യമായ 122 സീറ്റുകള്‍ മറികടന്നാണ് ബീഹാര്‍ എന്‍ഡിഎ സഖ്യം അധികാരം നിലനിര്‍ത്തിയത് 125 സീറ്റുകളിലാണ് ജെഡിയു, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വിജയിച്ചത്.

Related News