തൊഴിലാളി ക്ഷേമത്തിന് പുതിയ ചുവടുവയ്പ്പുകളുമായി കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി.

  • 28/04/2021

കുവൈത്ത് സിറ്റി: തൊഴിലാളികളുടെ, പ്രത്യേകിച്ചും സര്‍ക്കാര്‍ കരാറിന് കീഴിലുള്ളവരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ പുതിയ ചുവടുവയ്പ്പുകളുമായി മാന്‍പവര്‍ അതോറിറ്റി. ലേബര്‍ മാര്‍ക്കറ്റ് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരാനാണ് തീരുമാനം. 

വ്യാജ കമ്പനികളിലൂടെയുള്ള വിസ വില്‍പ്പനയും റെസിഡന്‍സി വിസ ട്രേഡിലൂടെ ലാഭമുണ്ടാക്കുന്നവരെയും തടയും. സ്പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ സര്‍ക്കാരിന്‍റെ കരാറിലുള്ള തൊഴിലാളികളുടെ കൈമാറ്റം അനുവദിക്കാനും പദ്ധതിയിടുന്നുണ്ട്. 

അവരുടടെ യഥാര്‍ത്ഥ കരാര്‍ അവസാനിച്ച ശേഷമാകും അതേ മേഖലയിലെ മറ്റൊരു കരാറിലേക്ക് മാറ്റുക. കരാർ കാലാവധി കഴിഞ്ഞാൽ തൊഴിലാളികളെ പുതിയ ടെണ്ടറിന് കീഴിലുള്ള കരാറിലേക്ക് മാറ്റുന്നതില്‍ അവരുടെ താത്പര്യവും പരിഗണിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 

ആദ്യ കരാര്‍ അവസാനിക്കമ്പോള്‍ അത് നീട്ടി നല്‍കിയില്ലെന്നുണ്ടെങ്കിലോ 
മറ്റൊരു കമ്പനി അതേ കരാര്‍ നല്‍കിയില്ല എന്നുണ്ടെങ്കിലോ പ്രവാസി തൊഴിലാളികള്‍ രാജ്യം വിട്ടു പോകേണ്ടതാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാത്ത കമ്പനികള്‍ക്ക് സര്‍ക്കാര്‍ കരാര്‍ നല്‍കുന്നത് അവസാനിപ്പിക്കുന്നത് അടക്കമുള്ള ശിക്ഷകളും നല്‍കും. 

അതോറിറ്റിയുടെ പുതിയ തീരുമാനങ്ങള്‍ : ശമ്പളം വൈകിപ്പിക്കുന്ന കമ്പനികള്‍ക്ക് കനത്ത പിഴ, മാർജിനൽ  തൊഴിലാളികളെ നിയന്ത്രിക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ, ബന്ധപ്പെട്ട അധികൃതരുമായുള്ള ഏകോപനത്തോടെ തൊഴിലാളികൾക്ക് സംരക്ഷണം, വ്യാജ കമ്പനികളെയും വിസ വില്‍പ്പനയെയും രാജ്യത്ത് നിന്ന് തുടച്ചു മാറ്റുക.

Related News