ജീവിക്കാന്‍ മാര്‍ഗമില്ല; നവജാത ശിശുവിനെ 10000 രൂപയ്ക്ക് വിറ്റ് ദമ്പതികള്‍

  • 28/11/2020

ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ ദമ്പതികള്‍ നവജാത ശിശുവിനെ വിറ്റു. തിരുപ്പൂര്‍ കങ്കേയം സ്വദേശികളാണ് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വിറ്റത്. 10000 രൂപയ്ക്കാണ് ആണ്‍കുഞ്ഞിനെ ദമ്പതികള്‍ വിറ്റത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയേയും കുഞ്ഞിനെ വാങ്ങിച്ചവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് മുന്‍പാകെ പൊലീസ് ഹാജരാക്കിയിട്ടുണ്ട്. ആദ്യ ഭര്‍ത്താവിനും നിന്നും ബന്ധം വേര്‍പിരിഞ്ഞ യുവതി കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് മുരുഗന്‍ എന്നയാളെ വിവാഹം ചെയ്തത്. ഒരു ടെക്‌സ്റ്റയില്‍സ് മില്ലില്‍ ആണ് യുവതി ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് ഡ്രൈവറായിരുന്നു. എന്നാല്‍ കുഞ്ഞ് ജനിച്ചതോടെ യുവതിക്ക് ജോലിക്ക് പോകാന്‍ സാധിക്കാതെയായി. കൊറോണയായതോടെ ഭര്‍ത്താവിന്റെ ജോലിയും പോയി. തുടര്‍ന്ന് ജീവിക്കാന്‍ വേണ്ടി ഇവര്‍ കുഞ്ഞിനെ വില്‍ക്കുകയായിരുന്നു.

Related News