കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം ഇരുപത് ലക്ഷത്തോട് അടുക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്കുവാന്‍ ഒരുങ്ങി കുവൈത്ത്.

  • 20/05/2021

കുവൈത്ത് സിറ്റി : രാജ്യത്ത് വാക്സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇതുവരെയായി 1,922,000 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. ജനങ്ങളുടെ പൂര്‍ണ്ണ സഹകരണം മൂലം ത്വരിതഗതിയിലാണ് കുവൈത്തിലെ വാക്സിനേഷന്‍ മുന്നേറുന്നത്. വ്യാപാര മാളുകള്‍ കേന്ദ്രീകരിച്ചും വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നുമായി ദിനംപ്രതി 30,000 ലേറെ ആളുകളാണ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുന്നത്. നേരത്തെ വാക്സിന് ക്ഷാമം അനുഭവപ്പെട്ടിരുന്നുവെങ്കിലും ഫൈസർ വാക്സിൻ ആഴ്ചതോറും എത്തുന്നതും കുത്തിവെപ്പ് വേഗത്തിലാകുവാന്‍ സഹായിച്ചതായി അധികൃതര്‍ പറഞ്ഞു. ഇപ്പോയത്തെ രീതിയില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കുവാന്‍ സാധിക്കുമെന്ന് ആരോഗ്യ വൃത്തങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. വാക്സിനേഷന്‍ വര്‍ദ്ധിപ്പിച്ചത് രാജ്യത്തെ കോവിഡിനെതിരെയുള്ള പോരട്ടാത്തില്‍ സഹായകരമായതായും പ്രതിദിന കോവിഡ് കേസുകളും   മരണങ്ങളും അത്യാഹിത വിഭാഗത്തിലെ രോഗികളുടെ എണ്ണം കുറക്കുവാനും കഴിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 

സെപ്റ്റംബറോടെ 30 ലക്ഷം പേർക്ക് വാക്‌സിൻ നൽകുമെന്നും ഇതോടെ രാജ്യത്തെ ജനസംഖ്യയുടെ  70 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചവരായി മാറുമെന്നും ആരോഗ്യ വൃത്തങ്ങള്‍ പറഞ്ഞു. വാക്സിനേഷൻ കാമ്പയിൻ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലും  തൊഴിലാളികളുടെ  ജോലി സ്ഥലങ്ങളിലെത്തിയും  കുത്തിവയ്പ്പ് നൽകുന്നതിനുള്ള മൊബൈൽ വാക്സിനേഷൻ യൂനിറ്റിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ വാക്‌സിനേഷൻ ക്യാമ്പ് കൂടുതൽ ശക്തമാക്കും.റസ്റ്റോറന്റുകൾ, ഭക്ഷണ വിതരണ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ രജിസ്റ്റർ ചെയ്ത ജീവനക്കാർക്ക് വാക്സിൻ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും രജിസ്റ്റർ ചെയ്യാത്ത ഇത്തരം സ്ഥാപനങ്ങളുടെ ഉടമകൾ എത്രയും വേഗം ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ ജീവനക്കാരുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു. 

Related News