കുവൈറ്റ് വിമാനത്താവളം വഴി സ്വദേശികൾക്കും അവരുടെ ഫസ്റ്റ് ഡിഗ്രി ബന്ധുക്കള്‍ക്കും മാത്രം പ്രവേശനം; ബലിപെരുന്നാൾ ആദ്യ രണ്ട് ദിവസം 185 വിമാന സർവീസുകൾ.

  • 22/07/2021

കുവൈത്ത് സിറ്റി: മന്ത്രിസഭ എടുക്കുന്ന എല്ലാ തീരുമാനങ്ങളും നടപ്പാക്കുന്നുണ്ടെന്നും സര്‍ക്കുലറുകള്‍ പാലിക്കുന്നുണ്ടെന്നും സിവില്‍ ഏവിയേഷനിലെ എയര്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ അബ്‍ദുള്ള അല്‍ റാജി  വ്യക്തമാക്കി. ആരോഗ്യ വിഭാഗം അധികൃതര്‍ നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ട്. 

അന്താരാഷ്ട്ര വിമാനത്താവളം വഴി പൗരന്മാര്‍ക്കും അവരുടെ ഫസ്റ്റ് ഡിഗ്രി ബന്ധുക്കള്‍ക്കും മാത്രമാണ് ഇപ്പോള്‍ പ്രവേശനം അനുവദിക്കൂന്നുള്ളൂ. കൊവിഡിനെ നേരിടുന്ന മന്ത്രിതല കമ്മിറ്റി അനുവദിച്ചവരല്ലാതെ പ്രവാസികൾക്ക്  ആര്‍ക്കും പ്രവേശനം അനുവദിക്കുന്നില്ല. 

ഈദ് അല്‍ അദ്ദയുടെ ആദ്യ രണ്ട് അവധി ദിവസങ്ങളില്‍ മാത്രം എത്തിച്ചേര്‍ന്നതും പുറപ്പെട്ടതുമായി 185 വിമാന സര്‍വ്വീസുകള്‍ കുവൈത്ത് വിമാനത്താവളം വഴി നടന്നു. ഏകദേശം 20,000 യാത്രക്കാരാണ് ഈ സര്‍വ്വീസുകള്‍ ഉപയോഗപ്പെടുത്തിയതെന്നും അദ്ദേഹം അറിയിച്ചു.

Related News