കൊവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും സ്വദേശികളുടെ ജീവിത രീതിയെ മാറ്റിമറിച്ചു

  • 02/08/2021

കുവൈത്ത് സിറ്റി: കൊവിഡ് സാഹചര്യങ്ങള്‍, പ്രത്യേകിച്ച് ലോക്ക്ഡൗണ്‍ കാലത്ത് കുവൈത്തികള്‍ പണം ചെലവഴിക്കുന്നത് കുറഞ്ഞതായി കണക്കുകള്‍. യാത്രകള്‍ക്കും മറ്റ് വിനോദകാര്യങ്ങള്‍ക്കും പണം ചെലവാക്കുന്നത് വളരെ കുറഞ്ഞു. കൊവിഡ് പ്രതിസന്ധി കുവൈത്തികളുടെ ജീവിതരീതിയില്‍ തന്നെ മാറ്റങ്ങള്‍ കൊണ്ട് വന്നു. 

മാര്‍ക്കറ്റുകള്‍, സ്റ്റോറുകള്‍, തീയറ്ററുകള്‍, ജിമ്മുകള്‍, സലൂണുകള്‍ എല്ലാം അടഞ്ഞു കിടന്നതിനാല്‍ ശമ്പളത്തില്‍ നിന്ന് കൂടുതല്‍ പണം സമ്പാദിച്ച് വയ്ക്കാനും ആളുകള്‍ നിര്‍ബന്ധിതരായി. ഒപ്പം മാസ തവണകള്‍ക്ക് ഒരു വര്‍ഷത്തെ ഇളവും ലഭിച്ചിരുന്നു. പണം സേവ് ചെയ്യാനും നിക്ഷേപിക്കാനും പൗരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ ലെറ്റ്സ് ബി അവെയര്‍ എന്ന ക്യാമ്പയിന്‍ സെന്‍ട്രല്‍ ബാങ്ക് ആരംഭിച്ചിരുന്നു. 

എന്നാല്‍, ലാഭ നിരക്കില്‍ കുറവ് വന്നതോടെയും ഷെയര്‍ മാര്‍ക്കറ്റും റിയല്‍ എസ്റ്റേറ്റും ഇടിഞ്ഞതോടെയും വന്‍ വിലയുള്ള വാച്ചുകളും സ്വര്‍ണ്ണവും അടക്കമുള്ള ആഡംബര സാധനങ്ങള്‍ വാങ്ങുന്നതിനാണ് ഈ സമ്പാദിച്ച പണം വിനിയോഗിക്കപ്പെട്ടത്. റെസ്റ്ററെന്‍റുകളിലും ഓണ്‍ലൈന്‍ ഷോപ്പിംഗിനും ഒക്കെയാണ് കൂടുതല്‍ പണം ചെലവാക്കപ്പെട്ടത്.

Related News