നിക്കറിട്ട് പള്ളിയില്‍ ബാങ്ക് കൊടുത്ത സംഭവം; വിശദീകരണവുമായി ഔഖാഫ് മന്ത്രാലയം

  • 29/08/2021

കുവൈത്ത് സിറ്റി: നിക്കറിട്ട് പള്ളിയില്‍ ബാങ്ക് കൊടുത്ത സംഭവത്തില്‍ വിശദീകരണവുമായി അധികൃതര്‍ രംഗത്ത്. പള്ളി വൃത്തിയാക്കുന്നതിടെ  മഗ്‌രിബ് നമസ്കാരത്തിന്‍റെ സമയമായപ്പോള്‍  ബാങ്ക് വിളിക്കുകയായിരുന്നുവെന്നും കഴിഞ്ഞ 30 വർഷമായി പള്ളിയില്‍  മാന്യമായി ജോലി ചെയ്യുന്ന മു' അദ്ദിനാണ് ഇദ്ധെഹമെന്നും  അധികൃതര്‍ വ്യക്തമാക്കി.മാസങ്ങളായി അടച്ചിട്ടിരുന്ന പള്ളിയിലെ ലൈബ്രറി വൃത്തിയാക്കുവാന്‍ എളുപ്പമുള്ള വസ്ത്രമെന്ന നിലയിലാണ് ഷോര്‍ട്ട്‌സ് ഇട്ടതെന്നും ഇതിനിടയില്‍ പ്രാർത്ഥനയ്ക്കുള്ള സമയം വന്നപ്പോള്‍ ബാങ്ക് കൊടുക്കുകയാണ് ഉണ്ടായതെന്നും  ഔഖാഫ് പ്രതിനിധി ഡോ. അബ്ദുള്ള അൽ ഷെയർഖ  വ്യക്തമാക്കി. 

റിഹാബിലെ അബ്ദുള്ള ബിൻ ജാഫർ പള്ളിയിലാണു സംഭവം നടന്നത്. പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തിയ ഒരാള്‍ സംഭവം വിഡിയോ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകയായിരുന്നു.വിഡിയോ വൈറല്‍ ആയതിനെ തുടര്‍ന്ന്  അന്വേഷണം നടത്തിയ പോലിസ്   ഇദ്ദേഹത്തെ അറസ്റ്റ്ചെയ്തിരുന്നു. മതപരമായ രീതിയിൽ വസ്ത്ര ധാരണം നടത്താതെ ബാങ്കു വിളിതില്‍ ഇദ്ദേഹം ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്  ഇത്തരം പ്രവൃത്തികള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്ന താക്കീത് നല്‍കി വിട്ടയച്ചതായും മതകാര്യ മന്ത്രാലയം അറിയിച്ചു. 

Related News