30 വർഷത്തിനിടെ ആദ്യമായി കുവൈത്തിലെ ജനസംഖ്യയിൽ 2.2 % ഇടിവ്

  • 01/11/2021

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക സാഹചര്യം കാരണം ജൂൺ 2020 മുതൽ 2021 ജൂൺ വരെയുള്ള കാലയളവിൽ 253,000 താമസക്കാർ കുവൈത്ത് വിട്ടു പോയതായി കണക്കുകൾ. കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് ആണ് ഈ കണക്കുകൾ പുറത്ത് വിട്ടത്. രാജ്യം വിട്ടവരിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്തിരുന്ന 205,000 പേരും അവരുടെ കുടുംബവുമുണ്ട്. ഒപ്പം 41,200 ഗാർഹിക തൊഴിലാളികളും പൊതു മേഖലയിൽ ജോലി ചെയ്തിരുന്ന 7,000 പേരും കുവൈത്ത് ഉപേക്ഷിച്ച് പോയെന്നാണ് കുവൈത്ത് മനുഷ്യാവകാശ സംഘടന പുറത്ത് വിട്ടിട്ടുള്ള കണക്കുകൾ.

തുടർച്ചയായ രണ്ടാം വർഷത്തിലും കുവൈത്തിലെ ആകെ ജനസംഖ്യയിൽ പ്രവാസികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. 30 വർഷത്തിനിടെ ആദ്യമായാണ് കുവൈത്തിലെ ജനസംഖ്യയിൽ 2.2 ശതമാനത്തിന്റെ ഇടിവുണ്ടാകുന്നത്. ഈ വർഷം ജൂൺ 30 വരെ മാത്രം ജനസംഖ്യ 0.9 ശതമാനം ഇടിഞ്ഞ് 4.62 മില്യൺ ആയി. പ്രധാനമായും താമസക്കാരുടെ എണ്ണം 1.8 ശതമാനം കുറഞ്ഞതാണ് ഇതിന് കാരണമായത്. കുവൈത്തിലെ പ്രവാസികളുടെ എണ്ണം ഒരു വർഷം മുമ്പ് ജനസംഖ്യയുടെ 70 ശതമാനത്തിൽ നിന്ന് 68.2 ശതമാനമായി കുറയുകയും ചെയ്തു. ഈ വർഷം ജൂൺ 30 വരെ ആകെ 420,000 തൊഴിലാളികൾ കുവൈത്തിൽ ഉണ്ടായിരുന്നതായാണ് കണക്കുകൾ. അതിൽ 420,000 പേർ കുവൈത്തികൾ ആയിരുന്നു. ഇത് കൂടാതെ 639,000 ​ഗാർഹിക തൊഴിലാളികളും ഉണ്ടായിരുന്നു.

സ്വകാര്യ മേഖലയിലും ​ഗാർഹിക തൊഴിൽ മേഖലയിലും കൂടുതൽ ജോലി ചെയ്യുന്നത് ഇന്ത്യക്കാരാണ്. ജൂൺ 30 വരെ 302,000 ഇന്ത്യക്കാർ ​ഗാർഹിക തൊഴിൽ മേഖലയിൽ ജോലി ചെയ്തിരുന്നുവെന്നാണ് കണക്കുകൾ. പിന്നാലെയുള്ളത് ഫിലപ്പിയൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News