ക്യാമ്പുകളിലെ സുരക്ഷിതത്വം; വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നടപടിയെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 02/12/2021

കുവൈത്ത് സിറ്റി: പാരിസ്ഥിതിക ആവശ്യകതകൾ ലംഘിക്കുന്ന ക്യാമ്പ് ഉടമകളിൽ നിന്ന് 5,000 ദിനാർ വരെ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു, സുരക്ഷിതമല്ലാത്ത രീതിയിലും റോഡുകളിലൂടെയും ബഗ്ഗി ഓടിക്കുന്നത് കുറ്റകരമാണെന്നും,  കുട്ടികളുടെ ഈ  നിയമലംഘനങ്ങൾക്ക് മാതാപിതാക്കൾ പിഴ അടയ്ക്കേണ്ടി വരുമെന്നും അതുകൊണ്ട് ഇതിൽ നിന്ന് ഒഴിഞ്ഞ നിൽക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യം ശീതകാലത്തിലേക്ക് കടക്കുന്നതിനാൽ സേഫ് ക്യാമ്പിം​ഗ് എന്ന മുദ്രാവാക്യത്തോടെ മന്ത്രാലയം ഒരു അവബോധ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.

സുരക്ഷ ഉറപ്പാക്കുന്നതിനും മലിനീകരണം ഒഴിവാക്കി പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പാലിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ, നടപടിക്രമങ്ങൾ, നിയമങ്ങൾ എന്നിവയെക്കുറിച്ച് പൗരന്മാരെയും താമസക്കാരെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ നടത്തുന്നത്. 17 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ചെറിയ ക്വാഡ് വാഹനങ്ങൾ ഓടിക്കാൻ നൽകുന്നത് ഓരോ ക്യാമ്പിംഗ് സീസണിലും കാണുന്ന ഏറ്റവും പ്രധാനപ്പെട്ട ലംഘനങ്ങളിലൊന്നാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷൻസ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ അബ്‍ദുൾ ഇലാഹ് അൽ അബ്‍ദുൾ സലാം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News