കുവൈത്തിൽ ആകെ രോഗികളിൽ 17 ശതമാനത്തിന് കൊവിഡ് ബാധിച്ചത് കഴിഞ്ഞ ഒരു മാസത്തിനിടെ; ഞെട്ടിച്ച് കണക്കുകൾ

  • 24/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ വർഷം ഡിസംബർ 21 മുതൽ ഈ വർഷം ജനുവരി 21 വരെ 83,876 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കണക്കുകൾ. 2020 ഫെബ്രുവരിയിൽ മഹാമാരിയുടെ തുടക്കം മുതലുള്ള കണക്കുകൾ നോകുമ്പോൾ ആകെ രോഗം ബാധിച്ചവരിൽ 17 ശതമാനവും ഈ ഒരു മാസ കാലയളവിലാണെന്നുള്ള ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നിട്ടുള്ളത്. ഈ ഒരു മാസത്തിനിടെ 20 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 5,147 കേസുകളുമായി ജനുവരി 17 ആണ് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്.

ഏറ്റവും കുറവ് ഡിസംബർ 21ന് ആയിരുന്നു, 92 കേസുകൾ. 61 പേരെയാണ് ആകെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടി വന്നത്. 377 പേരെ കൊവിഡ് വാർഡുകളിൽ അഡ്മിറ്റ് ചെയ്തു. ആകെ പരിശോധനകളുടെ എണ്ണം 6,670,000 കടന്ന് പോയിട്ടുമുണ്ട്. അതേസമയം, പ്രതിദിന കൊവിഡ് കേസുകളിൽ വർധനയുണ്ടായപ്പോഴും മുൻ തരംഗങ്ങളെ അപേക്ഷിച്ച് തീവ്രപരിചരണ വിഭാഗത്തിലും കൊവിഡ് വാർഡുകളിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം കുറവാണ്. വാക്സിനേഷൻ സ്വീകരിക്കാത്തവരും ബൂസ്റ്റർ എടുക്കാത്തവരുമാണ് കൂടുതലായും ഈ കാലയളവിൽ രോഗ ബാധിതരായതെന്ന്  അദാൻ  ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം തലവൻ ഡോ. ഹുദ അൽ ഫൗദാരി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News