ഒരു കുടുംബത്തിലെ നാലുപേര്‍ ഭാരതപ്പുഴയില്‍ ചാടി ജീവനൊടുക്കി

  • 26/02/2022

പാലക്കാട്: ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ പുഴയിൽ ചാടി ജീവനൊടുക്കി. പാലപ്പുറം വിളക്കിത്തല അജിത് കുമാർ (37), ഭാര്യ വിജി (34), മക്കളായ ആര്യനന്ദ, അശ്വനന്ദ എന്നിവരാണ് മരിച്ചത്. നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. കരയിൽ ഇവരുടെ ചെരുപ്പും മറ്റും കണ്ടതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. പുഴയുടെ കടവില്‍നിന്ന് ഇവരുടെ ആത്മഹത്യാക്കുറിപ്പും മൊബൈല്‍ ഫോണുകളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ആദ്യം മൂന്ന് മൃതദേഹങ്ങളും പിന്നീട് നാലാമത്തെ മൃതദേഹവും കണ്ടെത്തിയതായി പോലീസ് പറയുന്നു.

2012ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത് കുമാർ. കേസിന്‍റെ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് ലക്കിടി പാലത്തിന് സമീപമുള്ള കടവിൽനിന്ന് ഇവർ പുഴയിലേക്ക് ചാടിയത്.  ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി. 

Related News